ദേശീയപാതയോരത്തെ വഴിയോരക്കച്ചവടം ഒഴിപ്പിച്ചു
Saturday, June 29, 2024 3:49 AM IST
ചെറുതോണി: അടിമാലി - കുമളി ദേശീയ പാതയോരം കൈയേറി നടത്തിയിരുന്ന വഴിയോര വ്യാപാരം ഒഴിപ്പിച്ചു. ചെറുതോണി മുതൽ ആലിൻചുവട് വരെയുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ദേശീയപാതാ വിഭാഗം നേരത്തെ ഇവർക്ക് നോട്ടീസ് നൽകിയിരുന്നു.

നിശ്ചിത സമയം കഴിഞ്ഞു കൈയേറ്റങ്ങൾ പൊളിച്ച് നീക്കാതിരുന്നതോടുകൂടിയാണ് ഇന്നലെ റവന്യൂ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇടുക്കി പോലീസിന്റെ നേതൃത്വത്തിൽ വ്യാപാരശാലകൾ പൊളിച്ചു മാറ്റിയത്.

2018ലെ പ്രളയത്തിൽ ഇവിടം പൂർണമായും തകർന്നിരുന്നു. തുടർന്ന് കഴിഞ്ഞവർഷത്തോടുകൂടിയാണ് ദേശീയപാത പുനർനിർമാണം ഇവിടെ പൂർത്തിയായത്. ഇതേത്തുടർന്ന് ഓരോരുത്തരായി ഇവിടെ താത്കാലിക ഷെഡുകൾ കെട്ടി കച്ചവടം ആരംഭിക്കുകയായിരുന്നു..

ഉപജീവന മാർഗത്തിനായുള്ള ചെറിയ നിർമാണങ്ങൾക്കു നേരേ റവന്യു, ദേശീയപാത അധികൃതർ കണ്ണടച്ചെങ്കിലും ഇതിന്‍റെ മറവിൽ വൻതോതിൽ കൈയേറ്റം തുടങ്ങിയതോടെ ജില്ലാ വികസന സമിതിയിൽ പരാതി ഉയർന്നു. തുടർന്നാണ് ദേശീയപാത വിഭാഗം കൈയേറ്റക്കാർക്ക് സ്വയം ഒഴിഞ്ഞു പോകുവാൻ നോട്ടീസ് നൽകിയത്.

ഇതു പാലിക്കാതെ വന്നതോടുകൂടിയാണ് ഇന്നലെ പോലീസ് എത്തി കൈയേറ്റങ്ങൾ പൊളിച്ചുമാറ്റിയത്. എന്നാൽ, ചെറുതോണിയിലെ വമ്പൻ കൈയേറ്റങ്ങൾക്ക് നേരെ കണ്ണടച്ചാണ് അധികൃതർ നിർധനരായവരെ ഒഴിപ്പിച്ചതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.

ദേശീയപാതയ്ക്ക് തടസ്സമായി നിരവധി കൈയേറ്റങ്ങൾ കാലങ്ങളായി നിലനിൽക്കുകയാണെന്നും ഇതിനെതിരേ നടപടിയെടുക്കാതെ ഒരുനേരത്തെ ആഹാരത്തിന് ഗതിയില്ലാത്തവരെ ഒഴുപ്പിച്ചതിൽ ന്യായമില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്.