സഹായത്തിന് കാത്തുനിൽക്കാതെ എൽദോ യാത്രയായി
Saturday, June 29, 2024 3:49 AM IST
ഉപ്പുതറ: സുമനസുകളുടെ സഹായം എത്തും മുൻപ് വേദനയില്ലാത്ത ലോകത്തേക്ക് ഈറ്റക്കാനം പടപ്പനയ്ക്കൽ എൽദോ (38) യാത്രയായി. അടിയന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കാൻ നാട്ടുകാർ ശ്രമം നടത്തുന്നതിനിടെയാണ് എൽദോയുടെ വേർപാട്.

പെരുമ്പാവൂരിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ എൽദോ പനിയെത്തുടർന്ന് എറണാകുളം ഇഎസ്എ ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് കരൾ രോഗം കണ്ടെത്തിയത്.

കുടുംബാംഗങ്ങൾ കരൾ പകുത്തുനൽകാൻ തയാറായെങ്കിലും അതൊന്നും എൽദോയ്ക്ക് ചേരാതെ വന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്കും തുടർചികിത്സക്കും 45 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമവും തുടങ്ങി.

ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ജയിംസ് ചെയർമാനായി ചികിത്സാ സഹായസമിതി രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെ എൽദോ ജീവിതത്തോടു വിട പറഞ്ഞു. സംസ്കാരം നടത്തി. ഭാര്യ: സൗമ്യ. മകൾ: ജർമിൻ (മൂന്ന്).