ഉദയനാപുരത്തെ പക്ഷിപ്പനി ബാധിത പ്രദേശത്തെ വളർത്തുപക്ഷികളെ കൊന്നു സംസ്കരിച്ചു
Wednesday, June 26, 2024 7:00 AM IST
വൈക്കം: ഉദയനാപുരത്ത് പക്ഷിപ്പനി ബാധിത മേഖലയിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊന്ന് സംസ്കരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് അധികൃതർ. ഉദയനാപുരം പഞ്ചായത്ത് 16-ാം വാർഡ് നേരേകടവ് വല്യാറയിൽ പ്ലാക്കത്തറ സുഭാഷിന്‍റെ ഫാമിലെ 800 കോഴികളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്.

ഫാമിൽനിന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ ശേഖരിച്ച സാമ്പിൾ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. നേരേകടവിൽ രോഗബാധയുണ്ടായ ഫാമിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ് അടക്കമുള്ള വളർത്തുപക്ഷികളെ ഇന്നലെ ജില്ലാ ഭരണകൂടത്തിന്‍റെയും ഉദയനാപുരം പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ കൊന്നു സംസ്കരിച്ചു. ഈ ഭാഗത്തെ അഞ്ച് ഫാമുകളിലും വീടുകളിലും വളർത്തുന്നതടക്കം 9000ത്തോളം വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കിയത്.

തോരാതെ പെയ്യുന്ന മഴയിൽ പക്ഷികളെ കത്തിക്കാനാവാത്തതിനാൽ ജെസിബി ഉപയോഗിച്ച് ആഴത്തിൽ വലിയ കുഴികളെടുത്ത് സംസ്കരിക്കുകയായിരുന്നു.

ജില്ലാ ഭരണകൂടം നിയോഗിച്ച വിദഗ്ധ സംഘവും പഞ്ചായത്ത് നിയോഗിച്ചവരുമടക്കം അൻപതിലധികം പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ, ആരോഗ്യ പ്രവർത്തകർ, പോലീസ് തുടങ്ങിയവരും സജീവമായി രംഗത്തുണ്ടായിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ആനന്ദവല്ലി, വൈസ് പ്രസിഡന്‍റ് സി.പി. അനൂപ് കുമാർ, പക്ഷിപ്പനി ബാധിത മേഖലയിലെ വാർഡ് മെമ്പർമാരായ ടി.പി. രാധാമണി, ശരത്ത് ടി.പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

ഉദയനാപുരത്ത് പക്ഷിപ്പനി നിയന്ത്രണവിധേയം

ഉദയനാപുരം: പഞ്ചായത്തിലെ നേരേകടവിൽ ബാധിച്ച പക്ഷിപ്പനി പൂർണമായും നിയന്ത്രണ വിധേയമായി. ആദ്യഘട്ടത്തിൽ ഉണ്ടായതല്ലാതെ മറ്റൊരു പക്ഷിക്കും നിലവിൽ രോഗബാധ കണ്ടെത്താനായിട്ടില്ല.

ശാസ്ത്രീയമായ മുൻകരുതലെന്ന നിലയിലാണ് മേഖലയിലെ വളർത്തുപക്ഷികളെ കൊന്നു സംസ്കരിച്ചത്. പഞ്ചായത്തിന്‍റെ സ്ക്വാഡ് നിരന്തരം സമീപ പ്രദേശങ്ങളിലെ വളർത്തു പക്ഷികളെ നിരീക്ഷിച്ചു വരികയാണ്. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെങ്കിലും ജനങ്ങൾ ജാഗ്രത പുലർത്തണം.