ശബരി പാത ഇഴയുന്നു ; ചെങ്ങന്നൂര്‍-പമ്പ പാത പരിഗണനയില്‍
Friday, June 28, 2024 5:25 AM IST
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍പാത നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ചെങ്ങന്നൂര്‍-പമ്പ പാത നിര്‍മാണത്തിന് മുന്‍ഗണന നല്‍കിയേക്കും. സംസ്ഥാന സഹകരണത്തോടെ സ്ഥലം ഏറ്റെടുക്കലിനായി അടുത്ത കേന്ദ്ര ബജറ്റില്‍ കാര്യമായി വിഹിതം അനുവദിക്കും.

മൂന്നു വര്‍ഷത്തിനുളളില്‍ നിര്‍മാണം തുടങ്ങുംവിധമുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ചെങ്ങന്നൂര്‍-പമ്പ പാത 19 കിലോമീറ്റര്‍ പമ്പ വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. വന്യമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കി വനഭൂമി വിട്ടുകിട്ടണമെങ്കില്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്‍റെ അനുമതി വേണം.

അങ്കമാലി-എരുമേലി പാതയ്ക്ക് രാമപുരംവരെ പലയിടങ്ങളിലായി 70 കിലോമീറ്ററില്‍ ഭൂമിയേറ്റെടുക്കല്‍ അവസാനഘട്ടത്തില്‍ എത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആറു വര്‍ഷം വേണ്ടിവരും. അതേസമയം ശബരി പാതയില്‍ 12 മാസവും യാത്രക്കാരുണ്ടാകുമെന്നും പന്ത്രണ്ട് നഗരങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍ വരുമെന്നതും നേട്ടമാണ്. എന്നാല്‍ ചെങ്ങന്നൂര്‍-പമ്പ പാത ശബരിമല തീര്‍ഥാടകര്‍ക്കു മാത്രമേ പ്രയോജനപ്പെടൂ. വര്‍ഷത്തില്‍ 114 ദിവസം മാത്രമാണ് ശബരിമല തീര്‍ഥാടനം.

അങ്കമാലി- എരുമേലി പാത തുടക്കത്തില്‍ പമ്പവരെയാണ് വിഭാവനം ചെയ്തിരുന്നത്. വനം മന്ത്രാലയത്തിന്‍റെ എതിര്‍പ്പുമൂലമാണ് എരുമേലിവരെയാക്കിയത്. ചെങ്ങന്നൂര്‍ പാതയ്ക്കും അനുമതി ലഭിക്കുക ഏറെ എളുപ്പമല്ല.

ഈ സാഹചര്യത്തില്‍ ശബരി പാതയ്ക്ക് മുന്‍ഗണന നല്‍കണമെന്ന നിർദേശവും ഉയര്‍ന്നിട്ടുണ്ട്. ചെങ്ങന്നൂര്‍- പമ്പ പാതയ്ക്ക് ഏകദേശം 9000 കോടി രൂപയും അങ്കമാലി-എരുമേലി പാതയ്ക്കു 3810 കോടി രൂപയുമാണ് എസ്റ്റിമേറ്റ്.