ചങ്ങനാശേരി റെയില്‍വേ ജംഗ്ഷന്‍ ഫ്‌ളൈ ഓവര്‍ : തീർപ്പായ കേസുകളിലെ ഭൂമി ഏറ്റെടുത്തു
Sunday, June 30, 2024 6:49 AM IST
ചങ്ങനാശേരി: ബൈപാസിലെ റെയില്‍വേ ജംഗ്ഷനില്‍ പുതുതായി നിര്‍മിക്കുന്ന ഫ്‌ളൈഓവറിന് ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാകുന്നു. ആകെയുള്ള 69 കേസുകളില്‍ 54 കേസുകളിലെ വസ്തു ഉടമകളുടെ ഭൂമിക്ക് പണം നല്‍കി ഏറ്റെടുത്ത് ഫ്ളെൈ ഓവര്‍ നിര്‍മിക്കുന്ന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ കേരളയ്ക്കു കൈമാറി.

ഇനിയുള്ള 15 കേസുകളുടെ ഭൂമി ഏറ്റെടുക്കുന്ന ജോലികള്‍ പുരോഗമിച്ചുവരികയാണെന്ന് കിഫ്ബി തഹസില്‍ദാര്‍ പറഞ്ഞു. ഭൂമി കൈമാറിയ സാഹചര്യത്തില്‍ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്‍റ് കോര്‍പറേഷന്‍ കേരള തുടര്‍നപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വസ്തു ഉടമകളായ 69 പേര്‍ക്കു നല്‍കിയ നോട്ടീസിന്‍റെ അടിസ്ഥാനത്തില്‍ ഭൂവുടമകള്‍ ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിയാണ് വില നല്‍കിയത്. വസ്തു ഏറ്റെടുക്കുന്നതിനാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാരില്‍നിന്നു നേരത്തെ അനുവദിച്ചിരുന്നു.

ചങ്ങനാശേരി, വാഴപ്പള്ളി ഈസ്റ്റ് വില്ലേജുകളിലായി ഒരേക്കറോളം സ്ഥലമാണ് ഫ്‌ളൈഓവറിന്‍റെ നിര്‍മാണത്തിനായി ഏറ്റെടുക്കേണ്ടിവരുന്നത്. സ്ഥലമെടുപ്പിനുള്ള സര്‍വേ നടപടികളും സാമൂഹ്യാഘാത-പരിസ്ഥിതി പഠനങ്ങളും നേരത്തെ പൂര്‍ത്തിയായിരുന്നു.

ബൈപാസ് റോഡില്‍ പുതിയ റെയില്‍വേ ടെര്‍മിനലിനു സമീപത്തുള്ള കാവാടത്തിന്‍റെ സമീപത്തുനിന്നും ആരംഭിച്ച് വാഴൂര്‍ റോഡിനു കുറുകെകടന്ന് സെന്‍റ് ആൻസ് സ്‌കൂളിലേക്കുള്ള റോഡ് ജംഗ്ഷനടുത്ത് സമാപിക്കുന്ന വിധമാണ് ഈ ഫ്‌ളൈ ഓവറിന്‍റെ രൂപരേഖ തയാറായിരിക്കുന്നത്.

1060 മീറ്റര്‍ നീളമുള്ള ഫ്‌ളൈ ഓവറിന് ഒമ്പതുമീറ്റര്‍ വീതിയും ആറ് മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും രണ്ട് മീറ്റര്‍ വീതിയില്‍ ഫുട്പാത്തും ഡ്രെയിനേജ് സംവിധാനങ്ങളും ഉണ്ടായിരിക്കും.
തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.