കടുത്തുരുത്തി വലിയപാലത്തിലെ സംരക്ഷണവേലി തകര്‍ന്നു
Monday, July 1, 2024 6:51 AM IST
കടുത്തുരുത്തി: കടുത്തുരുത്തി വലിയതോട്ടില്‍ മാലിന്യം തള്ളുന്നത് തടയാന്‍ സ്ഥാപിച്ച ഇരുമ്പുവലകള്‍ പൊട്ടിപ്പൊളിഞ്ഞും തുരുമ്പെടുത്തും നശിച്ച നിലയില്‍. കടുത്തുരുത്തി വലിയപാലത്തിന് ഇരുവശവും സ്ഥാപിച്ച ഇരുമ്പ് നെറ്റ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. തീരദേശ റോഡില്‍ തോടിനു സംരക്ഷണമൊരുക്കി സ്ഥാപിച്ച വലകള്‍ തുരുമ്പെടുത്ത് നശിച്ചതിനൊപ്പം പുല്ല് കേറി മൂടിയതോടെ തോട്ടിലേക്കു മറിഞ്ഞു കിടക്കുകയാണ്.

യഥാസമയം സംരക്ഷിക്കാത്തിനാല്‍ ദ്രവിച്ചു വിട്ടകന്നു നില്‍ക്കുന്ന വലകൾ ‍ പള്ള കേറിയ നിലയിലാണ്. മുമ്പ് വലയില്‍ പള്ള കേറി മൂടിയത് തോടിനെ സാമൂഹ്യവിരുദ്ധരില്‍നിന്നു രക്ഷിച്ചിരുന്നു. പള്ള മൂടിയ ഭാഗം പൂര്‍ണമായും മറിഞ്ഞതോടെ ഇതിലേ മാലിന്യങ്ങള്‍ തോട്ടിലേക്കു തള്ളാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.

എന്നാലിപ്പോള്‍ വലയുടെ ബഹുഭൂരിഭാഗ വും തുരുമ്പെടുത്ത് വിട്ടകന്നതോടെ പാലത്തിലേക്കു കമ്പികള്‍ തള്ളി നില്‍ക്കുകയാണ്. ഇതു പാലത്തിലൂടെ കടന്നുപോകുന്നവര്‍ സൂക്ഷിച്ചില്ലെങ്കില്‍ കമ്പികൊണ്ട് ദേഹത്ത് മുറിവേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. പാലത്തിന്‍റെ രണ്ടു വശങ്ങളിലും പൂര്‍ണമായും നെറ്റ് തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.

വലിയതോട്ടില്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത് പതിവായതോടെയാണ് പഞ്ചായത്തിന്‍റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭ്യമാക്കി വലിയതോടിന്‍റെ ഇരുവശങ്ങളിലും കടുത്തുരുത്തി പാലത്തോട് ചേര്‍ന്നുള്ള ഭാഗത്തുനിന്നും തീരദേശ റോഡില്‍ 150 മീറ്ററോളം താഴോട്ടും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന് പിറകിലായി 50 മീറ്ററോളം ദൂരത്തിലും കോട്ടിംഗുള്ള ഇരുമ്പ് നെറ്റുകള്‍ സ്ഥാപിച്ചത്.

ഡിവിഷന്‍ മെംബറായിരുന്ന ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യനാണ് പദ്ധതിക്കായി ഫണ്ട് അനുവദിച്ചത്. സമയത്ത് പരിപാലിക്കാന്‍ തയാറാകത്തുകൊണ്ടാണ് ഇവ നശിച്ചതെന്നും അതല്ല, ഗുണനിലവാരം കുറഞ്ഞ ഇരുമ്പുവല സ്ഥാപിച്ചത് ഇവയുടെ നാശത്തിനിടയാക്കിയതെന്നും രണ്ടു വാദങ്ങളുണ്ട്.

ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കിയതെങ്കിലും പഞ്ചായത്താണ് ഇതു സംരക്ഷിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ചുമതല പഞ്ചായത്തിന് കൈമാറിയില്ലെന്നും തുടങ്ങിയ വാദപ്രതിവാദങ്ങളും തലയൂരാനായി എതിര്‍ചേരിയിലുള്ളവര്‍ പരസ്പരം ഉന്നയിച്ചിരുന്നു.

കടുത്തുരുത്തി - ആപ്പുഴ തീരദേശ റോഡില്‍ വലിയപാലത്തിനു സമീപവും പാലത്തിലുമാണ് നെറ്റുകള്‍ സ്ഥാപിച്ചത്. നെറ്റ് തുരുമ്പെടുത്തു നശിക്കുകയും ഘടിപ്പിച്ചിരുന്ന ഇരുമ്പ് പൈപ്പുകളില്‍നിന്നു വിട്ടകന്ന നിലയിലുമാണ്. അപകടാവസ്ഥയിലായ ഇരുമ്പ് നെറ്റ് നീക്കം ചെയ്തു നടപ്പാതയിലെ അപകട ഭീഷിണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.