വാഹനാപകടത്തിൽ പരിക്കേറ്റ വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചു മാറ്റി അഗ്‌നിരക്ഷാ സേന
Monday, July 1, 2024 7:02 AM IST
ചങ്ങനാശേരി: വാഹനാപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്‌നി രക്ഷാസേന മുറിച്ചു മാറ്റി.

മലകുന്നം സ്വദേശി അനൂപ് എന്നയാളെ വാഹനാപകടത്തില്‍ പരിക്കേറ്റ് ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലില്‍ എത്തിക്കുമ്പോള്‍ കൈയുടെ ചെറുവിരല്‍ 80 ശതമാനത്തോളം അറ്റനിലയിലായിരുന്നു.

ഈ വിരലില്‍ ഒരു സ്റ്റീല്‍ മോതിരം കുടുങ്ങിയതിനാല്‍ തുടര്‍ചികിത്സയ്ക്കു തടസം നേരിട്ടതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ചങ്ങനാശേരി അഗ്‌നിരക്ഷാ നിലയത്തിൽ വിവരമറിയിച്ചു.

ആശുപത്രിയിലെത്തിയ അഗ്‌നിരക്ഷാ ജീവനക്കാര്‍ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം മുറിച്ചുമാറ്റുകയായിരുന്നു.

സീനിയര്‍ ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫീസര്‍ വി. സന്തോഷ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ നിഷാദ്, ഏബ്രഹാം റിനു, അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.