തോടുകളും കുളങ്ങളും കൈത്തോടുകളുമെല്ലാം മാലിന്യം നിറഞ്ഞ അവസ്ഥയില്‍
Wednesday, July 3, 2024 6:50 AM IST
കടുത്തുരുത്തി: നാട്ടിലെ ജലാശയങ്ങള്‍ ശുചിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. തോടുകളും കുളങ്ങളും കൈത്തോടുകളും ഉള്‍പ്പെടെയുള്ള നാട്ടിലെ ജലസംഭരണികളിലെല്ലാം മാലിന്യംനിറഞ്ഞ അവസ്ഥയിലാണ്.

ചെളിയും മാലിന്യങ്ങളും ഉള്‍പ്പെടെ നിറഞ്ഞ് ആഴംകുറഞ്ഞ തോടുകള്‍ പെട്ടെന്നുതന്നെ നിറഞ്ഞൊഴുകുകയാണ്. ജലാശയങ്ങള്‍ ശുചീകരിക്കണമെന്നും കുടിവെള്ള സ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരേ നടപടികള്‍ വേണമെന്നും ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു പ്രതികരണവുമില്ല.

വേനല്‍ ശക്തമാകുന്പോൾ കുടിവെള്ളത്തിനായി പരക്കംപായുന്ന അവസ്ഥ നാട്ടില്‍ വ്യാപകമാണെങ്കിലും നിറയെ വെള്ളമുള്ള ജലാശയങ്ങള്‍ മാലിന്യം മൂടിക്കിടക്കുന്നത് പരിഹരിക്കാന്‍ അധികൃതർ തയാറാകുന്നില്ല. മഴക്കാലത്ത് തോടുകളിലെ മാലിന്യം പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. മാലിന്യം നിറഞ്ഞ ജലാശയങ്ങളെല്ലാം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്.

നാല് അതിരുകളും വെള്ളത്താല്‍ ചുറ്റപ്പെട്ട കല്ലറയിലെ ജലാശയങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നതിന്‍റെ അളവ് ദിനംതോറും കൂടി വരികയാണ്. തോടുകളോടു ചേര്‍ന്ന് റോഡുകളുള്ള ഭാഗങ്ങളിലാണ് കൂടുതലായും മാലിന്യം തള്ളുന്നത്.

മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവരെ കണ്ടുപിടിക്കാന്‍ പഞ്ചായത്ത് പല ഭാഗങ്ങളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. തോടുകളിലെ നീരൊഴുക്ക് പുനഃസ്ഥാപിക്കാന്‍ തോടുകള്‍ ആഴം കൂട്ടി വൃത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.