മധ്യവയസ്കന്‍റെ മരണം: ഒരാൾ അറസ്റ്റില്‍
Wednesday, July 3, 2024 6:50 AM IST
ഏറ്റുമാനൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട മധ്യവയസ്കന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ പടിഞ്ഞാറ്റും ചെറ്റേപ്പറമ്പിൽ കുഞ്ഞുമോൻ (പുള്ള് കുഞ്ഞുമോൻ- 71) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

അതിരമ്പുഴ വട്ടുകുളം സെബാസ്റ്റ്യൻ ( ഷിജു- 48) എന്നയാളാണ് മരണപ്പെട്ടത്. കഴിഞ്ഞ 16ന് വൈകുന്നേരത്തോടെ സ്കൂട്ടർ ഓടിച്ചു വരവേ അതിരമ്പുഴ ഭാഗത്തുവച്ച് ഇയാൾ കുഴഞ്ഞു വീഴുകയും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ കഴിഞ്ഞ 28ന് മരണപ്പെടുകയും ചെയ്തു. മരണകാരണം പ്ലീഹയ്ക്ക് ഏറ്റ ആഘാതമാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്നു കണ്ടെത്തിയത്.

16ന് ഇവർ ഇരുവരും തമ്മിൽ അതിരമ്പുഴ മാര്‍ക്കറ്റിനു സമീപത്തെ ചീട്ടുകളി സ്ഥലത്ത് പരസ്പരം ചീത്തവിളിക്കുകയും, സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് കുഞ്ഞുമോൻ അവിടെ കിടന്നിരുന്ന കരിങ്കല്ലുകഷണം കൊണ്ട് സെബാസ്റ്റ്യനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ സാരമായ പരിക്കേറ്റ സെബാസ്റ്റ്യന്‍റെ വാരിയെല്ലിന് പൊട്ടൽ സംഭവിക്കുകയും, ആന്തരികാവയവമായ പ്ലീഹയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സംഭവ സ്ഥലത്തുനിന്നും മടങ്ങിയ സെബാസ്റ്റ്യൻ പോകുന്ന വഴി കുഴഞ്ഞുവീഴുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഒളിവില്‍ പോയ കുഞ്ഞുമോന്‍ പോലീസ് പിടിയിലാകുകയായിരുന്നു.