സ്റ്റേഷൻ മുറ്റത്ത് അസഭ്യം പറഞ്ഞ് എഎസ്ഐ
Tuesday, July 2, 2024 6:10 AM IST
കോട്ടയം: കടം വാങ്ങിയ പണം തിരികെക്കിട്ടാൻ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനെ അസഭ്യം പറഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ. ചിങ്ങവനം പോലീസ് സ്റ്റേഷനിലെ എഎസ്ഐ മനോജാണ് അസഭ്യം പറഞ്ഞത്.

കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റേഷനിൽ പരാതിയുമായെത്തിയ കുറിച്ചി സ്വദേശി വികാസിനാണ് മോശം അനുഭവം ഉണ്ടായത്. മൂന്നുവർഷം മുമ്പ് വികാസ് അയൽവാസിക്ക് നാലരലക്ഷത്തോളം രൂപ കടം നൽകിയിരുന്നു. ഈ പണം തിരികെ ആവശ്യപ്പെട്ടിട്ടും ഇവർ നൽകാൻ തയ്യാറായില്ല. തന്‍റെ വാഹനം പണയം വച്ചാണ് ഇവർക്ക് പണം നൽകിയതെന്ന് വികാസ് പറയുന്നു.

ഇതേത്തുടർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ബുധനാഴ്ച മൂന്നുലക്ഷത്തോളം രൂപ അയൽവാസികൾ ഇയാൾക്ക് തിരികെ നൽകിയിരുന്നു.

പണം ബാക്കി കിട്ടാനുള്ള കാര്യം വീണ്ടും പോലീസ് സ്റ്റേഷനിൽ പറയാനെത്തിയപ്പോഴാണ് എഎസ്ഐ അസഭ്യം പറഞ്ഞത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരാതിക്കാരോടടക്കം മാന്യമായി പെരുമാറണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ നിലനിൽക്കുന്നതിനിടെയാണ് സംഭവം.