മുളക്കുളം-ചന്തപ്പാലം റോഡ് തകർന്നു; യാത്ര ദുഷ്കരമായി
Monday, July 1, 2024 6:51 AM IST
തലയോലപറമ്പ്: മുളക്കുളം - ചന്തപ്പാലം റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇഴയുന്നത് യാത്രാക്ലേശം രൂക്ഷമാക്കുന്നു. ഒരു വർഷത്തിനകം പൂർത്തിയാകേണ്ടിയിരുന്ന റോഡ് വിവിധ ഡിപ്പാർട്ടുമെന്‍റുകളുടെ തർക്കവും കരാറുകാരന്‍റെ അനാസ്ഥയും മൂലം രണ്ടുവർഷം പിന്നിട്ടിട്ടും നിർമാണം പാതിവഴിയിലാണ്.

ഏതാനും മീറ്ററുകൾ ഒന്നിടവിട്ടു കോൺക്രീറ്റു ചെയ്ത റോഡിലെ കയറ്റിറക്കങ്ങളും കുഴികളും യാത്ര ദുരിതപൂർണമാക്കുകയും വാഹനങ്ങൾക്ക് യന്ത്രത്തകരാർ ഉണ്ടാക്കുകയും ചെയ്യുന്നു.

റോഡിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കലുങ്കുകളുടെ നിർമാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ് . വെട്ടിക്കാട്ട്മുക്ക് വെള്ളൂർ റോഡിലൂടെ സർവീസ് നടത്തിയിരുന്ന ബസുകൾ ഭാഗികമായി സർവീസ് പുനരാരംഭിച്ചെങ്കിലും റോഡിന്‍റെ ശോച്യാവസ്ഥ കാരണം സർവീസ് നടത്തുവാൻ കഴിയാത്ത നിലയിലാണ്. ബസ് ഗതാഗതം തടസപ്പെടുന്നതിനാൽ സാധാരണക്കാരുടെ യാത്ര ദുരിത പൂർണമായി.

പിറവം റോഡ് റെയിൽവേസ്റ്റേഷൻ, വെള്ളൂർ പഞ്ചായത്ത് ഓഫീസ്, ആശുപത്രി, സ്കൂളുകൾ, കെ പിപിഎൽ, വിവിധ സർക്കാർ ഓഫീസുകൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ജനങ്ങളുടെ ഏക യാത്രാമാർഗമാണ് ഈ റോഡ്. ഈ പദ്ധതിയുടെ ഭാഗമായി വെള്ളൂരിൽനിന്നു മുളക്കുളത്തേക്കുള്ള റോഡിന്‍റെയും നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. വെട്ടിക്കാട്ടുമുക്കിൽനിന്നും അടിയം വഴി തലയോലപ്പറമ്പിലേക്കുള്ള റോഡും ഈ നിർമാണത്തിന്‍റെ ഭാഗമായി തകർന്നുകിടക്കുകയാണ്.

23 കിലോമീറ്റർ റോഡിന്‍റെ നിർമാണത്തിന് 112 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. കെഎസ്ടിപിക്കാണ് നിർമാണച്ചുമതല. കോൺക്രീറ്റ് ചെയ്ത് റോഡിന്‍റെ സംരക്ഷണഭിത്തിയടക്കം നിർമിക്കുന്നതിനാണ് ലക്ഷ്യമിട്ടത്.

സർക്കാർ-ഉദ്യോഗതലങ്ങളിൽ നടന്ന ചർച്ചയെത്തുടർന്ന് 2025 മാർച്ചിൽ റോഡിന്‍റെ നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. മുളക്കുളം -ചന്തപ്പാലം റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കി ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.