കാപ്പ ചുമത്തി രണ്ടുപേരെ നാടുകടത്തി
Tuesday, July 2, 2024 6:10 AM IST
കോട്ടയം: നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നു നാടുകടത്തി. അതിരമ്പുഴ കോട്ടമുറി പേമലമുകളേൽ അനുജിത്ത്കുമാർ (കൊച്ചച്ചു, 22), രാമപുരം ഇടിയനാൽ നെല്ലിയാനിക്കുന്ന് താന്നിക്കവയലിൽ അജിത്കുമാർ (23) എന്നിവരെയാണ് ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അനുജിത്ത് കുമാറിനെ ഒരു വർഷത്തേക്കും അജിത്ത്കുമാറിനെ ആറു മാസത്തേക്കുമാണ് നാടുകടത്തിയത്. അനുജിത്ത് കുമാറിന് ഏറ്റുമാനൂർ, കുറവിലങ്ങാട്, കടുത്തുരുത്തി സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കവർച്ച തുടങ്ങിയ ക്രിമിനൽക്കേസുകളും അജിത്ത് കുമാറിന് മൂവാറ്റുപുഴ, രാമപുരംസ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, മോഷണം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.