മെഡിക്കൽ കോളജിൽ പുതിയ സെക്യൂരിറ്റി സംവിധാനം
Tuesday, July 2, 2024 6:09 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പുതിയ സെക്യൂരിറ്റി സംവിധാനം നിലവിൽ വന്നു. ഇന്നലെ മുതൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രീയൽ സെക്യൂരിറ്റി ഫോഴ്സി (എസ്ഐഎസ്എഫ്) ന്‍റെ നിയന്ത്രണത്തിലാണ് ആശുപത്രി. ആയുധധാരികളായ സുരക്ഷാ ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. 14 പുരുഷന്മാരും ആറു യുവതികളും അടങ്ങുന്നതാണ് ടീം. അത്യാഹിത വിഭാഗത്തിലും, ബ്ലഡ് ബാങ്കിനു സമീപമുള്ളപ്രവേശന കവാടത്തിനു സമീപവുമാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

ആശുപത്രിയിൽ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ സംവിധാനം. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കുമെതിരേ അടുത്തനാളുകളിൽ വർധിച്ചുവരുന്ന അക്രമ സംഭവത്തിൽ വിവിധ സംഘടനകൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് എസ്ഐഎസ്എഫിന്‍റെ സേവനം നടപ്പാക്കുന്നത്.

എന്നാൽ, ഇതിനെതിരേ ശക്തമായ എതിർപ്പുമായി എച്ച്ഡിഎസ് ജീവനക്കാരും രംഗത്തു വന്നിരുന്നു. ഡെപ്യൂട്ടേഷനിൽ നിയമിതരാകുന്ന എസ്ഐഎസ്എഫിന്‍റെ സേവനത്തിന് ലക്ഷക്കണക്കിനു രൂപ ചെലവ് വരുമെന്നും ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും എച്ച്ഡിഎസ് വരുമാനത്തിൽനിന്നു വേണം നല്കുവാനെന്നും ഇവർ ആരോപിക്കുന്നു. നിലവിൽ ബാങ്ക് ഓവർഡ്രാഫ്റ്റിൽ പൊയ്ക്കൊണ്ടിരിക്കുന്ന എച്ച്ഡിഎസ് സംവിധാനത്തെ ഇതു പൂർണ തകർച്ചയിലേക്ക് നയിക്കുമെന്നാണ് ജീവനക്കാർ ആശങ്കപ്പെടുന്നത്. ശമ്പളവും മറ്റാനുകൂല്യങ്ങളും കൃത്യമായി കിട്ടാതെ ജീവനക്കാർ ബുദ്ധിമുട്ടുമ്പോഴാണ് പുതിയ സംവിധാനം ഏർപ്പെടുത്തുവാൻ അധികൃതർ തയ്യാറാകുന്നത്.

അത്യാഹിത വിഭാഗം സ്ഥലപരിമിതികൾ മൂലം ബുദ്ധിമുട്ടുമ്പോൾ ഇവർക്കായി ഫൈവ് സ്റ്റാർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു. പുതിയതായി നിയമിതനായ എച്ച്ഡിഎസ് മാനേജരുടെ കെടുകാര്യസ്ഥതയാണ് ഇതിനു മുന്പ് പലവട്ടം ആലോചിച്ചിട്ട് വേണ്ടെന്നു വച്ച പുതിയ സെക്യൂരിറ്റി സംവിധാനമെന്ന് ഇവർ പറയുന്നു.