ജനറല്‍ ആശുപത്രി റോഡിലെ അനധികൃത പാര്‍ക്കിംഗിനെതിരേ നടപടി
Friday, June 28, 2024 4:57 AM IST
പാലാ: ജനറല്‍ ആശുപത്രി റോഡിലെ അനധികൃത പാര്‍ക്കിഗിനെതിരേ നടപടിയുമായി ട്രാഫിക് പോലീസ്. പതിനഞ്ച് വാഹനങ്ങള്‍ക്ക് പിഴ ചുമത്തി.

രോഗികളുമായി എത്തുന്ന ആംബുലന്‍സിന് പോലും കടക്കാനാവാത്തവിധം ഈ റോഡില്‍ വാഹനങ്ങള്‍ അനധികൃത പാര്‍ക്കിംഗ് നടത്തിയിരുന്നു. ഗതാഗതക്കുരുക്കുമൂലം സമയം വൈകുന്നതിനാല്‍ രോഗികളുടെ അവസ്ഥ കൂടുതല്‍ മോശമാകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പാലാ ട്രാഫിക് എസ്ഐ ബി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അനധികൃത പാര്‍ക്കിംഗിനെതിരേ ശക്തമായ നടപടികളുമായി രംഗത്തെത്തിയത്.

പാലാ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍നിന്നു ബൈപാസ് റോഡിലേക്കുള്ള ഒരു കിലോമീറ്റർ ദൂരത്ത് റോഡിന്‍റെ വശങ്ങളില്‍ മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ആശുപത്രി ഒപി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ പാര്‍ക്കിംഗും വര്‍ധിച്ചു. ഗ്രൗണ്ടിലെ ചെറിയ ഫീസ് കൊടുക്കാന്‍ മടിച്ചിട്ടാണ് പലരും വാഹനങ്ങള്‍ വഴിയിലിട്ട് ആശുപത്രിയിലേക്ക് പോയിരുന്നത്. ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടം പൊളിച്ചുനീക്കി അവിടെ വിശാലമായ പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇവിടെ വാഹനം നിര്‍ത്താന്‍ ആളുകള്‍ തയാറാകുന്നില്ല. റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം ഒപിയിലേക്ക് പോകുകയാണു മിക്കവരുടെയും രീതി.

നോ പാര്‍ക്കിംഗ് ബോര്‍ഡിന്‍റെ ചുവട്ടിലും പാര്‍ക്കിംഗ്

ജനറല്‍ ആശുപത്രിക്കു സമീപം റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്‍റെ ചുവട്ടിലും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നുണ്ട്. ആശുപത്രി ഭാഗം മുതല്‍ നീളുന്ന അനധികൃത പാര്‍ക്കിംഗ്, വാട്ടര്‍ അഥോറിറ്റി ഓഫീസും കഴിഞ്ഞ് ഹോമിയോ ആശുപത്രി കവാടം വരെ നീളുമായിരുന്നു. ഇതുവഴി എത്തുന്നവര്‍ ഗതാഗതക്കുരുക്കില്‍ നട്ടംതിരിഞ്ഞിരുന്നു. റോഡ് സൈഡിലെ അനധികൃത പാര്‍ക്കിംഗ് മൂലം ഇരുവശത്തുനിന്നും വാഹനങ്ങളെത്തുമ്പോള്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. റോഡിന്‍റെ വീതിക്കുറവും കുരുക്കിന് പ്രധാന കാരണമായിരുന്നു.

അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല

ജനറല്‍ ആശുപത്രി റോഡില്‍ രോഗികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള അനധികൃത പാര്‍ക്കിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്നും തുടര്‍ന്നും കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് പാലാ ട്രാഫിക് എസ്ഐ ബി. സുരേഷ്‌കുമാര്‍ പറഞ്ഞു.