ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം; ആകെ ദുരിതം
Friday, June 28, 2024 6:48 AM IST
കോട്ടയം/കുമരകം: കോട്ടയത്തിന്‍റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വീണ്ടും വെള്ളപ്പൊക്ക ദുരിതവും ചുഴലിക്കാറ്റിൽ നാശനഷ്ടവും. പാറേച്ചാൽ, തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതിനാൊപ്പം ചുഴലിക്കാറ്റിൽ വീടുകൾ തകരുകയും മരം കടപഴുകി വീണ് വെെദ്യുതി വിതരണം താറുമാറാകുകയും ചെയ്തു.

തിരുവാതുക്കല്‍, പാറേച്ചാല്‍ ഭാഗത്ത് വൈദ്യുതി പോസ്റ്റുകള്‍ക്കു മുകളിലേക്ക് മരങ്ങള്‍ വീണു അഞ്ചു പോസ്റ്റുകള്‍ ഒടിഞ്ഞു. പല വീടുകളുടെയും ശുചിമുറി ഷീറ്റുകള്‍ പറന്നുപോയി. പാറേച്ചാല്‍ മൂപ്പറയില്‍ പ്രഭാകരന്‍റെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. മൂന്നു മുറികളും ഹാളും അടുക്കളയുമുള്ളതാണ് വീട്. ഫാന്‍ അടക്കമുള്ള ഇലക്‌ട്രിക് ഉപകരണങ്ങള്‍ നശിച്ചു. വീടിനുള്ളില്‍ വെള്ളം കെട്ടിയ നിലയിലാണ്.

കുമരകത്ത് രണ്ട് വീടുകളും ഒരു വ്യവസായ സ്ഥാപനവും ഒരു ഷെഡും കാറ്റിൽ തകർന്നു. കണ്ണാടിച്ചാലിൽ കൂറ്റൻ പരസ്യ ബാേർഡ് നടപ്പാതയിലേക്ക് ഏതു നിമിഷവും വീഴുന്ന അവസ്ഥയിലാണ്. രാത്രിയിൽ പെയ്ത ശക്തമായ മഴയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കുമരകം റാോഡിൽ വാഹനങ്ങൾ നിയന്ത്രണം വിട്ടു. ഒരു ഓട്ടോയും ഒരു സ്കൂട്ടറുമാണ് നിയന്ത്രണം വീട്ട് റാോഡരികിലേക്ക് മറിഞ്ഞത്. ആലപ്പുഴ സ്വദേശിയായ സ്കൂട്ടർ യാത്രക്കാരൻ നിസാര പരിക്കുകളാേടെ രക്ഷപ്പെട്ടു.

കുമരകം റാേഡിൽ അറുപറ, ഇല്ലിക്കൽ , ആമ്പക്കുഴി , ചെങ്ങളം പ്രദേശങ്ങളിൽ വെള്ളം കയറിയെങ്കിലും ഗതാഗത തടസമില്ല. തിരുവാർപ്പിലേയും അയ്മനത്തേയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളാൊ ന്നും ആരംഭിച്ചിട്ടില്ല. ആവശ്യഘട്ടം വന്നാൽ പ്രളയ ബാധിതർക്ക് സുരക്ഷയൊരുക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാർ അറിയിച്ചു. അടിക്കടി ഉണ്ടാകുന്ന വെള്ളപ്പാെക്കം ഏറെ ബാധിച്ചിരിക്കുന്നത് വിരിപ്പുകൃഷിക്കാരെയാണ് .