ഭൂമിക്കായി ഗീതങ്ങള്‍ ആലപിച്ച് മാര്‍ത്തോമ്മാ സഭ
Wednesday, June 26, 2024 11:21 PM IST
കോട്ടയം: മാര്‍ത്തോമ്മാ സഭയിലെ പള്ളികളില്‍ ഇനിമുതല്‍ ഭൂമിഗീതങ്ങള്‍ മുഴങ്ങും. സഭയുടെ പരിസ്ഥിതിവിഭാഗമായ ഇക്കോളജിക്കല്‍ കമ്മീഷനാണ് ഭൂമിഗീതങ്ങള്‍ എന്ന പേരില്‍ സംഗീതവിരുന്ന് ഒരുക്കിയത്. പരിസ്ഥിതി സംരക്ഷണ ഉദ്‌ബോധനം സംഗീതത്തിലൂടെ എന്ന ആശയമാ
ണ് ഭൂമിഗീതങ്ങളുടെ പിറവിക്ക് പിന്നിലെന്ന് കണ്‍വീനര്‍ റവ. ഡോ. വി.എം. മാത്യു പറഞ്ഞു.

വലിയ നോമ്പിനോടു ചേര്‍ന്ന് കാര്‍ബണ്‍ നോമ്പാചരണം സഭയില്‍ ആചരിച്ചതും ഇതേ കമ്മീഷന്‍റെ നേതൃത്വത്തിലാണ്. മണ്ണിനെ മറന്ന്, സൃഷ്ടിയെ പരിപാലിക്കാതെ ജീവിച്ചുപോകുന്ന മനുഷ്യര്‍ക്ക് മുന്നില്‍ ഒരുപിടി ചോദ്യങ്ങളാണ് ഭൂമിഗീതങ്ങള്‍ ഉയര്‍ത്തുന്നത്.

സഭയിലെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 20 ആളുകളാണ് അണിയറയില്‍ പ്രവര്‍ത്തിച്ചത്. എഴുതിയ വരികള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് വേണ്ട തിരുത്തലുകള്‍ വരുത്തി. സംഗീതം നല്‍കിയതും ഒരുമിച്ചുതന്നെ. അതില്‍ വൈദികരും സെമിനാരി വിദ്യാര്‍ഥികളും അല്മായ പ്രതിനിധികളും ഉള്‍പ്പെടുന്നു. ഇതില്‍ എട്ട് പേര്‍ വനിതകളാണ്.

ഒരുവര്‍ഷം സമയമെടുത്താണ് ഭൂമിഗീതങ്ങള്‍ പിറവികൊണ്ടത്. ഒരു രൂപ പോലും ആരും പ്രതിഫലം വാങ്ങാതെയാണ് ഭൂമിക്കായി ഒരുമിച്ച് പാടിയതെന്നതും ശ്രദ്ധേയം. പാട്ടുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വരുന്ന ഞായറാഴ്ചകളില്‍ കൂടുതല്‍ പള്ളികളില്‍ ഭൂമിഗീതങ്ങള്‍ ഏറ്റുപാടുമെന്ന് കണ്‍വീനര്‍ റവ. വി.എം. മാത്യു പറഞ്ഞു.