പല നിറത്തിലും തരത്തിലും തുണി; യൂണിഫോം എന്നു പറയാന്‍ വയ്യ
Friday, June 28, 2024 5:25 AM IST
കോട്ടയം: ഓണം എത്തിയാലും സ്‌കൂള്‍ യൂണിഫോം തുണി വിതരണം തീരുമെന്നു തോന്നുന്നില്ല. ഒരേ ക്ലാസില്‍ യൂണിഫോം ഉള്ളവരും ഇല്ലാത്തവരുമുണ്ട്. പലതരം തുണി വിതരണത്തിന് വന്നതോടെ യൂണിഫോം എന്നു പറയാന്‍ പറ്റാത്തവിധം നിറത്തില്‍ വ്യത്യാസമുണ്ട്.

പാന്‍റ്സിന് തുണി കിട്ടിയവര്‍ക്ക് ഷര്‍ട്ടില്ല. പാവാടത്തുണി കിട്ടിയവര്‍ക്ക് ഷര്‍ട്ട് തുണി കിട്ടിയില്ല. കൈത്തറി സംഘങ്ങളില്‍നിന്ന് കരാറിലാണ് സര്‍ക്കാര്‍ യൂണിഫോം തുണി വാങ്ങുന്നത്. സര്‍ക്കാര്‍ പണം കൊടുക്കാത്തതിനാല്‍ ഇനി തുണി നല്‍കേണ്ടെന്ന നിലപാടിലാണ് നെയ്ത്ത് സംഘങ്ങള്‍.

വേനല്‍ അവധിക്കാലത്ത് എത്തിയ തുണിയുടെ നിറത്തിലും മേന്‍മയിലും നിന്ന് വ്യത്യസ്തമാണ് സ്‌കൂള്‍ തുറന്നശേഷം എത്തിക്കൊണ്ടിരിക്കുന്ന തുണി.

ഒന്നുമുതല്‍ ഏഴുവരെ സര്‍ക്കാര്‍ സ്‌കൂള്‍ കുട്ടികള്‍ക്കും ഒന്നുമുതല്‍ നാലാം ക്ലാസ് വരെ എയ്ഡഡ് സ്‌കൂള്‍ കുട്ടികള്‍ക്കുമായി രണ്ട് ജോഡി വീതം കൈത്തറിത്തുണിയാണ് സൗജന്യമായി നല്‍കുന്നത്. തെക്കന്‍ ജില്ലകളില്‍ ഹാൻടെക്സും വടക്കന്‍ ജില്ലകളില്‍ ഹാന്‍വീവുമാണ് തുണി എത്തിക്കുന്നത്.