തർക്കം തീർന്നു; അതിരമ്പുഴയിൽ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കും
Friday, June 28, 2024 6:48 AM IST
അതിരമ്പുഴ: ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ അതിരമ്പുഴ പഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇന്നലെ പ്രസിഡന്‍റ് ജോസ് അമ്പലക്കുളത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ അജൻഡയിൽ ഉൾപ്പെടുത്തി ചർച്ച ചെയ്താണ് തീരുമാനമെടുത്തത്.

ഭരണപക്ഷ അംഗമായ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിപ്രകാശ് നിർദേശത്തെ എതിർക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു. അദ്ദേഹം ഒഴികെയുള്ള അംഗങ്ങൾ ഏകകണ്ഠമായി പിന്തുണച്ചതോടെ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്തെ പഞ്ചായത്തുകളിൽ താത്കാലികാടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കാനുള്ള സർക്കാർ നിർദേശം നിലവിലുണ്ട്. പകുതിയിലേറെ പഞ്ചായത്തുകളിൽ ഇതിനകം നിയമനം നടത്തുകയും ചെയ്തു. ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴിയാണ് നിയമനം നടത്തുന്നത്.

സർക്കാർ നിർദേശം വന്നതോടെ അതിരമ്പുഴ പഞ്ചായത്തിലും ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കുന്ന കാര്യം മാസങ്ങൾക്കു മുമ്പേ പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ചയ്ക്കു വന്നിരുന്നു. അടുത്ത കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്നു പറഞ്ഞ് ഓരോ കമ്മിറ്റിയും വിഷയം മാറ്റിവയ്ക്കുകയായിരുന്നു.

ഇത്തവണ ചെയർമാൻ ജയിംസ് തോമസിന്‍റെ അധ്യക്ഷതയിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി കൂടി ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കണമെന്ന് പഞ്ചായത്ത് കമ്മിറ്റിയോട് ആവശ്യപ്പെടുകയും വിഷയം ഇന്നലത്തെ കമ്മിറ്റിയുടെ അജൻഡയിൽ ഉൾപ്പെടുത്തുകയുമായിരുന്നു.

മത്സ്യമാർക്കറ്റുകൾ, മാംസ വ്യാപാര സ്ഥാപനങ്ങൾ, കോഴിക്കടകൾ, ഹോട്ടലുകൾ, ബേക്കറികൾ, കോൾഡ് സ്റ്റോറേജുകൾ, കൂൾഡ്രിംഗ്സ് കടകൾ തുടങ്ങി നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ ഉള്ള അതിരമ്പുഴയിൽ കൃത്യമായ പരിശോധനകൾ നടക്കുന്നതേയില്ല.

പല വ്യാപാര സ്ഥാപനങ്ങൾക്കും ലൈസൻസ് ഇല്ലെന്നും പലയിടങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്നുമുള്ള ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കാനുള്ള തീരുമാനം ജനങ്ങൾക്ക് ആശ്വാസമാകും.