വൈക്കം - വെച്ചൂർ റോഡിലെ കുഴികളടച്ച് ഗതാഗതം സുരക്ഷിതമാക്കണം
Thursday, June 27, 2024 6:45 AM IST
വൈക്കം: രണ്ടുവർഷം മുമ്പ് കുഴികളടച്ച് ഗതാഗതയോഗ്യമാക്കിയ വൈക്കം - വെച്ചൂർ കൈപ്പുഴമുട്ട് റോഡിൽ മഴ കനത്തതോടെ വളവുകളിലും ജംഗ്ഷനുകളിലും വീണ്ടും കുഴികൾ രൂപപ്പെട്ടു.

വെള്ളം നിറഞ്ഞ വൻകുഴികളറിയാതെ ഇരുചക്ര വാഹനയാത്രികർ വീണു പരിക്കേൽക്കുന്നത് പതിവാകുന്നു. ഓട്ടോറിക്ഷകളും ബസുകളടക്കമുള്ള വാഹനങ്ങളും കുഴിയിൽച്ചാടി യന്ത്രത്തകരാറിലാകുന്നുണ്ട്. 1,73,00,000 രൂപ വിനിയോഗിച്ച് റോഡ് രണ്ടുവർഷം മുമ്പാണ് അറ്റകുറ്റപ്പണി നടത്തിയത്.

തിരക്കേറിയ റോഡിൽ മഴ ശക്തമായതോടെ മുമ്പു കുഴിയുണ്ടായിരുന്ന സ്ഥലങ്ങളിലെ മെറ്റലും ടാറും ഇളകിപ്പോയാണ് കുഴികൾ രൂപംകൊണ്ടത്. തോട്ടകം ഗവൺമെന്‍റ് എൽപി സ്കൂളിനു സമീപത്തെ ഇരുവളവുകളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

കുമരകം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും നെടുമ്പാശേരി വിമാനത്താവളത്തിലേക്കും നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. വൈക്കം - വെച്ചൂർ റോഡിലെ കുഴികളടച്ച് യാത്ര സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.