സെലിബ്രിറ്റികളെ നല്‍കാമെന്നു പറഞ്ഞ് യുവാവിൽനിന്നു പണം തട്ടിയയാൾ അറസ്റ്റിൽ
Thursday, June 27, 2024 6:36 AM IST
പാമ്പാടി: ഇവന്‍റ് മാനേജ്മെന്‍റിന് സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്നു പറഞ്ഞ് യുവാവിൽനിന്നു പണം തട്ടിയെടുത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. തൃശൂർ പഴയന്നൂർ ഹാജിലത്ത് എം. ഹക്കീമിനെയാണ് (46) പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

കോത്തല സ്വദേശിയായ യുവാവിന്‍റെ ഫോണിലേക്ക് വാട്സ്ആപ്പ് കോൾ വഴി ഇവന്‍റ് മാനേജ്മെന്‍റിന് ആവശ്യമായ സെലിബ്രിറ്റീസിനെ പരിചയപ്പെടുത്തി നൽകാമെന്നു പറഞ്ഞ് കോൾ വരികയും തുടർന്ന് യുവാവ് ഈ നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു. ഇവരെ പരിചയപ്പെടുത്തി നൽകണമെങ്കിൽ പണം നല്കണമെന്നുപറഞ്ഞ് യുവാവിൽനിന്നു പലതവണകളായി ഇയാൾ 64,000 രൂപ വാങ്ങിയെടുത്ത് കബളിപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകി.

പരാതിയെത്തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ്ചീഫ് കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ ഹക്കീം തട്ടിപ്പിനായി നിര്‍മിച്ച അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് അന്വേഷണസംഘം നടത്തിയ തെരച്ചിലിൽ ഇയാളെ കോയമ്പത്തൂരിൽനിന്നു പിടികൂടുകയുമായിരുന്നു.

ആഡംബരക്കാറിൽ സഞ്ചരിച്ചുവന്നിരുന്ന ഇയാളെ സാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്. ഇയാളിൽനിന്നു പതിനൊന്ന് മൊബൈൽ ഫോണുകളും 20 സിം കാർഡുകളും 20 ൽപരം എടിഎം കാർഡുകളും വിവിധ ബാങ്കുകളുടെ പാസ്ബുക്കുകളും ചെക്കുകളും കൂടാതെ മോതിരം, കമ്മൽ, പാദസരം, വളകൾ, നെക്ലേസ് ഉൾപ്പെടെ 115 ഗ്രാം സ്വർണാഭരണങ്ങളും വിവിധ പേരുകളുള്ള സീലുകളും വാഹനങ്ങളുടെ ആർസി ബുക്കുകളും കണ്ടെടുത്തു. ആഡംബരക്കാറിൽ തന്നെയായിരുന്നു ഇയാൾ താമസിച്ചു വന്നിരുന്നത്.

പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഇയാൾ സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങി കോയമ്പത്തൂർ കളക്‌ടറേറ്റിന്‍റെ ഭാഗത്തും ആശുപത്രിയുടെ പരിസരത്തും വഴിയരികില്‍ ഭിക്ഷ യാചിക്കുന്നവരും ആക്രി പെറുക്കി നടക്കുന്നവരുമായ ആളുകളെയും സമീപിച്ച്, ഇവരോട് ബാങ്കിൽ അക്കൗണ്ട് എടുക്കുവാനും എടിഎമ്മും പിൻ നമ്പറും കൂടാതെ അക്കൗണ്ടിനായി കൊടുത്ത സിം കാർഡും തനിക്ക് നൽകിയാൽ 10,000 രൂപ നൽകാമെന്നു പറഞ്ഞ് ഇവർ മുഖേന അക്കൗണ്ട് തുറപ്പിച്ച്, ഈ അക്കൗണ്ടുകൾ വഴിയാണ് ഇയാൾ പണമിടപാട് നടത്തിയിരുന്നത്.

ഇത്തരം സിം കാർഡ് വഴി ഇയാൾ ഫേസ്ബുക്കിൽ സ്ത്രീയുടെ പേരിൽ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും കേരളത്തിലും ഗൾഫിലും സുഹൃത്തുക്കളെ ആവശ്യമുള്ളവർ ഈ പേജ് ഫോളോ ചെയ്യുക എന്ന തരത്തിൽ വാട്സ്ആപ്പ് നമ്പർ കൊടുത്തു പോസ്റ്റ് ചെയ്യുകയായിരുന്നു.

ഇത്തരത്തിൽ ബന്ധപ്പെടുന്നവരിൽനിന്നു സൗഹൃദ ക്ലബ്ബിൽ- ൽ ചേരുന്നതിന് ആയിരം രൂപ അടയ്ക്കണമെന്നും കൂടാതെ ഹൈ പ്രൊഫൈലിലുള്ള സ്ത്രീകളുമായി സൗഹൃദത്തിൽ ആകുന്നതിന് കൂടുതൽ പണം വേണമെന്ന് ആവശ്യപ്പെടുകയും,

ഇത്തരക്കാരിൽനിന്നും പല കാരണങ്ങൾ പറഞ്ഞു കൂടുതൽ പണം കൈക്കലാക്കിയതിനുശേഷം ഇവരുടെ നമ്പരുകൾ ബ്ലോക്ക് ചെയ്യുകയുമായിരുന്നു ഇയാളുടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സമീപകാലത്ത് ഇത്തരത്തിൽ നടന്ന സൈബർ തട്ടിപ്പുകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നു പരിശോധിച്ചുവരികയാണെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.