കാർഷിക ധനസഹായം: കേന്ദ്രം കൊടുത്തു, സംസ്ഥാനം കണ്ടമട്ടില്ല
Wednesday, June 26, 2024 12:56 AM IST
സ്വന്തം ലേഖകൻ

കണ്ണൂർ: കഴിഞ്ഞ വർഷത്തെ കാലവർഷക്കെടുതിയിൽ ഉൾപ്പെടെ ധനസഹായം ലഭിക്കാനുള്ളവരുടെ കാത്തിരിപ്പ് നീളുന്നു. 2023 ലെ കാലവർഷക്കെടുതിയിൽ 518 അപേക്ഷകളിൽ തീർപ്പുകൽപ്പിച്ച് 2,43,8404 രൂപ അനുവദിച്ചിരുന്നു. ഇതിൽ കേന്ദ്ര സർക്കാർ വിഹിതമായ 1,2644 രൂപ മാത്രമാണ് ഒരുവർഷത്തിനിടെ വിതരണം ചെയ്തത്.

കേന്ദ്ര വിഹിതം ആകെ ലഭിക്കേണ്ടത് 196089 രൂപയാണ്. സംസ്ഥാന സർക്കാരിന്‍റെയാകട്ടെ 2242315 രൂപയാണ്. ഇതിൽ ഒരു രൂപപോലും നാളിതുവരെയായി നൽകിയിട്ടില്ല. പണം എത്തുന്നതും കാത്ത് കർഷകരുടെ കാത്തിരിപ്പ് നീളുകയാണ്. വിള ഇൻഷ്വറൻസിനായി 219 പേരാണ് ജില്ലയിലെ വിവിധ കൃഷിഭവനുകളിൽ അപേക്ഷ നൽകിയിരുന്നത്.ഇവർക്കായി 5476415 രൂപ അനുവദിക്കുകയും ചെയ്തു. പണം ലഭ്യമാകുന്ന മുറയ്ക്ക് ഇത് നൽകിവരികയാണ്. ഈവർഷത്തെ കാലവർഷ കെടുതിയിൽ ഇതുവരെ 721 അപേക്ഷകളാണ് ലഭ്യമായിരിക്കുന്നത്. 3290525 രൂപ അനുവദിക്കുകയും ചെയ്തു. (ഇത് വരൾച്ച ദുരിതം ഉൾപ്പെടെയുണ്ട്).

വന്യമൃഗങ്ങൾ നാശം വരുത്തുന്നതിന്‍റെ ഉൾപ്പെടെയുള്ള നഷ്‌ടം പ്രകൃതിദുരന്തത്തിലാണ് കണക്കാക്കി വരുന്നത്. 2024 മേയ് ഒന്നുമുതൽ ജൂൺ 25 വരെ ഇൻഷ്വറൻസിനായി 202 അപേക്ഷകരുടെ 5184200 രൂപ അനുവദിച്ചിട്ടുണ്ട്. ഈവർഷത്തെ വരൾച്ചകാലത്ത് 10921 ഹെക്‌ടർ സ്ഥലത്താണ് കൃഷിനാശമുണ്ടായത്. 2234 കർഷകരെയാണ് ഇത് നേരിട്ട് ബാധിച്ചിരിക്കുന്നത്. 677.5 ലക്ഷം രൂപയുടെ നഷ്‌ടമാണ്. കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. വാഴ, കമുക്, തെങ്ങ്, കുരുമുളക്, പച്ചക്കറി, ജാതി, നെല്ല് തുടങ്ങിയ വിളകൾക്കാണ് കനത്ത വേനൽ ഏറെ ദുരിതം ഉണ്ടാക്കിയത്. 90 ഹെക്ടറിലധികം സ്ഥലത്തെ കമുകാണ് നശിച്ചത്. 37 ഹെക്‌ടർ സ്ഥലത്തെ വാഴയും നശിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം വാഴപ്പഴത്തിനും നാശമുണ്ടായിട്ടുണ്ട്. പഴത്തിൽ കറുത്ത പുള്ളികൾ വീണ് ചീയുന്ന സ്ഥിതിയാണ്.വരൾച്ചാനാശത്തിനുള്ള അപേക്ഷ നൽകാനുള്ള സമയം 30 വരെ നീട്ടിയതായി പ്രിൻസിപ്പൽ അസിസ്റ്റന്‍റ് കൃഷി ഓഫീസർ ബിന്ദു കെ. മാത്യു അറിയിച്ചു.