ജ്വല്ലറി ഉടമയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘം മട്ടന്നൂർ പോലീസിന്‍റെ പിടിയിൽ
Tuesday, June 25, 2024 1:05 AM IST
മട്ടന്നൂർ: ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സ്ത്രീയുൾപ്പെടെ നാലുപേർ മട്ടന്നൂർ പോലീസിന്‍റെ പിടിയിൽ. കേസ് രജിസ്റ്റർ ചെയ്തു 24 മണിക്കൂറിനുള്ളിലാണ് മട്ടന്നൂർ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കണ്ണൂരിലെ ഐശ്വര്യ ജ്വല്ലറി ഉടമ ദിനേശനിൽനിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പുതിയങ്ങാടി സ്വദേശി അഷ്റഫ് എന്ന മുഹമ്മദ് റാഫി (60), പഴശി ഡാമിന് സമീപത്തെ റസാഖ് (58), ഉളിയിൽ സ്വദേശി റഫീഖ് (38), ഭാര്യ റഹിയാനത്ത് (33) എന്നിവരെയാണ് മ‌ട്ടന്നൂർ എസ്എച്ചഒ ബി.എസ്. സജന്‍റെ നേതൃത്വത്തിലുള്ള പോലീസ് സമർഥമായി വലയിലാക്കിയത്.

മട്ടന്നൂർ എസ്ബിഐ ശാഖയിൽ പണയം വച്ചിരിക്കുന്ന സ്വർണമെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും പണം തന്നാൽ പണയസ്വർണമെടുത്ത് നൽകിയ പണത്തിന് തുല്യമായ സ്വർണം നൽകാമെന്നും പറഞ്ഞാണ് ഇവർ ദിനേശനിൽനിന്നും പണം കൈപ്പറ്റിയത്. തു‌ടർന്ന് ജല്ലറി ജീവനക്കാരനു മായി സംഘം മട്ടന്നൂരിലെ ബാങ്കിലേക്ക് പോകുകയും ചെയ്തു.

മറ്റുള്ളവർ ബാങ്കിന് സമീപം നിൽക്കുകയും പർദ ധരിച്ചെത്തിയ റഹിയാനത്ത് ബാങ്കിലേക്കെന്നു പറഞ്ഞുപോയി മറ്റൊരു വഴിയിലൂടെ കടന്നു കളയുകയുമായിരുന്നു.

ഇതോടെ കബളിപ്പിക്കപ്പെട്ടത് മനസിലായ ദിനേശൻ പോലീസിൽ പരാതി നൽകി. ദിനേശനിൽനിന്നും ലഭിച്ച പണം തുല്യമായി പങ്കുവച്ചെന്നാണ് പിടിയിലായവർ പോലീസിന് മൊഴി കൊടുത്തത്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രതികൾ സമാനരീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് വിവരം.

ജ്വല്ലറി ഉടമകളെ ഫോൺ വഴിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടിരുന്നത്. ഇതിനായി വാട്സ്ആപ് ഉൾപ്പെടെ പ്രത്യേക ഫോൺ നന്പറുകളാണ് ഉപയോഗിക്കാറെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂട്ടത്തിലൊരാളുടെ ഭാര്യയെന്ന് പരിചയപ്പെടുത്തി റഹിയാനത്താണ് പണം കൈപ്പറ്റുക. തുടർന്ന് പണം നൽകിയ ആളെയുംകൂട്ടി പറഞ്ഞ ബാങ്കിനടുത്ത് വരെ പോകും. മറ്റുള്ളവർ ബാങ്കിന് സമീപം നിൽക്കും. പണം നൽകിയ ആളേയും കൂട്ടി റഹിയാനത്ത് ബാങ്കിലേക്ക് പോകും.

എന്നാൽ ബാങ്ക് കെട്ടിടത്തിനടുത്തെത്തിയാൽ ബാങ്കിൽ ബന്ധുക്കളുണ്ടെന്നും പണം നൽകിയ ആളോട് കുറച്ചുകഴിഞ്ഞ് ബാങ്കിലേക്ക് വന്നാൽ മതിയെന്നും പറയും. ഇതു വിശ്വസിപ്പിച്ച് ബാങ്കിനു പുറത്ത് നിർത്തിച്ചശേഷം മറ്റൊരു വഴിയിലൂടെ മുങ്ങുകയാണ് ഇവരുടെ തട്ടിപ്പുരീതിയെന്ന് പോലീസ് പറഞ്ഞു.

എസ്ഐമാരായ സിദ്ദിഖ്, അനീഷ് കുമാർ, എഎസ്ഐമാരായ പ്രദീപൻ, സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സിറാജുദ്ദീൻ, ജോമോൻ, രഗനീഷ്, സവിത, ജോമോൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ സ്ത്രീ ഒഴികെ മറ്റു മൂന്നു പേരേയും റിമാൻഡ് ചെയ്തു. സ്ത്രീക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.‍