മനസുണ്ടോ.. മണ്ണ് പൊന്നാക്കാം...
Friday, June 28, 2024 7:44 AM IST
നടുവിൽ: മനസുണ്ടായാൽ വിജയമുറപ്പെന്ന് തെളിയിക്കുകയാണ് പുലിക്കുരുന്പ പുല്ലംവനത്തെ കർഷകൻ തുണ്ടത്തിൽ ജോസഫ്. ശാരീരിക വെല്ലുവിളികളെ പോലും മറികടന്ന് കറുത്ത പൊന്നായ കുരുമുളക് ഉൾപ്പെടെയുള്ള കൃഷിയിൽ സ്വർണത്തിളക്കവുമായി മുന്നേറുകയാണ് ഈ അറുപത്തിരണ്ടുകാരൻ. കുടുംബ സ്വത്തായുള്ള ആറ് ഏക്കര്‍ സ്ഥലത്ത് മുഴുവന്‍ സമയവും കൃഷിയും കരകൗശല വസ്തുക്കളുടെ നിര്‍മാണവുമായി എന്നും തിരക്കിലാണ് അദ്ദേഹം.

1955ല്‍ കോട്ടയം പാലായില്‍നിന്ന് കുടിയേറിയതാണ് ജോസഫിന്‍റെ കുടുംബം. പന്ത്രണ്ടാം വയസിലുണ്ടായ അപകടത്തിൽ വലതുകാലിന് പരിക്കേറ്റതിനെത്തുടർന്ന് ശരീരം വളരുന്നതിനനുസരിച്ച് കാല് വളരാത്ത അവസ്ഥയിലായിരുന്നു ജോസഫ്. ഇടതുകാലിനെ അപേക്ഷിച്ച് ഇദ്ദേഹത്തിന്‍റെ വലതു കാലിന് നാലിഞ്ച് നീളക്കുറവുണ്ടെങ്കിലും ജോസഫിന്‍റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ശാരീരിക അവശതകൾ തോൽവി സമ്മതിക്കുകയായിരുന്നു. പ്രത്യേകം തയാറാക്കിയ ഹീലുള്ള ചെരുപ്പ് ഉപയോഗിച്ചാണ് ഇദ്ദേഹം ഈ പ്രതിസന്ധി മറികടക്കുന്നത്. ഓര്‍മവച്ച നാൾ മുതൽ കൃഷിയിലേർപ്പെട്ട ജോസഫ് പരന്പരാഗത രീതിയ്ക്കൊപ്പം കാർഷികാനുഭവത്തിലൂടെ താൻ നേടിയെടുത്ത കാർഷിക അറിവും ഉപയോഗപ്പെടുത്തി.

ജോസഫിന്‍റെ ആറേക്കര്‍ സ്ഥലം കുരുമുളകിന് പുറമെ, റബര്‍, തെങ്ങ്, കശുമാവ്, ജാതി, കൊക്കോ വിവിധയിനം ഫലവൃക്ഷങ്ങൾ എന്നിവയാൽ സന്പന്നമാണ്. പന്നിയൂര്‍ വണ്‍, കരിമുണ്ട ഇനങ്ങളാണുള്ളത്. വര്‍ഷങ്ങളായി കുരുമുളക് കൃഷി ചെയ്യുന്ന ജോസഫിന് ആറു വര്‍ഷം മുമ്പ് ദ്രുതതവാട്ടം വന്ന് മുഴുവന്‍ കുരുമുളക് കൊടിയും നശിച്ചുപോയിരുന്നു. വീണ്ടും ഒന്നില്‍നിന്ന് ആരംഭിച്ചാണ് പുതിയ തൈകള്‍ നട്ടുപിടിപ്പിച്ചത്. നിലവില്‍ ചെറുതും വലുതുമായ അഞ്ഞൂറോളം കൊടികള്‍ കൃഷിയിടത്തിലുണ്ട്. ഇപ്പോഴും പുതിയ തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ സീസണില്‍ മാത്രം മൂന്നര ക്വിന്‍റൽ ഉണങ്ങിയ കുരുമുളകാണ് ലഭിച്ചത്. വരും വര്‍ഷങ്ങളില്‍ വിളവ് ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. നല്ല വിലയുള്ളതിനാൽ കുരുമുളക് ലാഭകരമായ കൃഷിയാണെന്ന് ജോസഫ് പറഞ്ഞു.

കാടുകളില്‍ കണ്ടുവരുന്ന തിപ്പലി (പിപ്പെറേസിയേയ്) എന്ന വള്ളിച്ചെടിയെ മാതൃസസ്യമായി ഉപയോഗപ്പെടുത്തി കുരുമുളക് വള്ളികൾ ഉത്പാദിപ്പിക്കുന്നതിലും ശ്രദ്ധേയനാണ് ഇദ്ദേഹം. പന്നിയൂർ വൺ, കരിമുണ്ട എന്നീ ഇനങ്ങളുടെ അടിഭാഗത്ത് മണ്ണിലൂടെ പോകുന്ന വള്ളികൾ മുറിച്ചെടുത്ത് കൂടയിൽ മണ്ണ് നിറച്ച് തിപ്പലിയിൽ ബഡ് ചെയ്യുന്ന രീതിയാണ് ഇദ്ദേഹത്തിന്‍റേത്. അല്പം വളർച്ചയെത്തിയ ശേഷം ഇവ മണ്ണിലേക്ക് നടും. ഉത്പാദനശേഷി കുറച്ചു കുറയുമെങ്കിലും പ്രതിരോധശേഷി കൂടുതലാണ്. അതുകൊണ്ടുതന്നെ ദ്രുതവാട്ടം പോലുള്ള രോഗങ്ങളെ ഭയക്കേണ്ടതില്ലെന്ന് ജോസഫ് പറഞ്ഞു.

ശീമക്കൊന്ന, വട്ട, മുരിക്ക് എന്നിവയിലാണ് കുരുമുളക് തൈകള്‍ കയറ്റി വിടുന്നത്. ഈ മരങ്ങളുടെ പച്ചിലകൾ വളമായി ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്. ക്ഷീര കര്‍ഷകന്‍ കൂടിയായ ജോസഫ് പുതുമഴ പെയ്യുന്നതോടെ പ്രധാന വളമായി ചാണകപ്പൊടിയാണ് ഉപയോഗിക്കുന്നത്. തുലാവര്‍ഷത്തിന്‍റെ ആരംഭത്തില്‍ പേരിന് രാസവള പ്രയോഗവും നടത്തും. വേനല്‍ക്കാലത്ത് മുടങ്ങാതെയുള്ള നന നിർബന്ധമാണ്. അതുകൊണ്ട് തന്നെ ജോസഫിന്‍റെ കൃഷിയിടം കടുത്ത വേനലിലും ഹരിതാഭവുമാണ്.

കൗതുകവസ്തു നിർമാണത്തിലും മിടുക്കൻ

കൃഷി കഴിഞ്ഞാല്‍ ജോസഫിന്‍റെ മറ്റൊരു വിനോദം സിമന്‍റിൽ കാർഷിക ഉത്പന്നങ്ങളും ചെടികളും നിർമിച്ചെടുത്ത് വിസ്മയിപ്പിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്ന ചക്ക, മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയവ നിർമിച്ച് വീടിനു ചുറ്റുമുള്ള ഭാഗത്തെ അതത് മരങ്ങളിൽ വയ്ക്കും.

ഇതറിയാതെ പറന്പിലെത്തുന്നവർ സീസൺ അല്ലെങ്കിലും മരങ്ങളിൽ ചക്കയും മാങ്ങയും നെല്ലിക്കയുമെല്ലാം കണ്ട് അന്പരക്കും. ഇത്തരത്തിൽ നിർമിച്ച് കെട്ടിവച്ച പേരയ്ക്ക യഥാർഥ
പഴമാണെന്ന് കരുതി വവ്വാൽ കൂട്ടമെത്തിയ കഥയുമുണ്ട്.

ഒരിക്കൽ റോഡരികിലെ പ്ലാവില്‍ പിടിപ്പിച്ച ചക്ക വഴിയാത്രക്കാര്‍ പറിക്കാനായി ശ്രമിച്ചതും മറ്റൊരു കഥ. ഇത്തരത്തില്‍ നിര്‍മിച്ച ദൃശ്യ ഭംഗിയുള്ള പൂന്തോട്ടവും വിവിധയിനം പക്ഷികളും മൃഗങ്ങളും ഇവിടെ എത്തുന്നവര്‍ക്ക് മികച്ച ദൃശ്യാനുവഭവവും നല്‍കുന്നു. ഭാര്യ മിനിയും മക്കളായ സിജോയും സെബിനും പിന്തുണയുമായി ജോസഫിനൊപ്പമുണ്ട്.

ഷെൽമോൻ പൈനാടത്ത്