കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കാൻസർ രോഗികൾ ദുരിതത്തിൽ
Tuesday, June 25, 2024 1:05 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കാൻസർ രോഗികൾക്കുള്ള റേഡിയേഷൻ ചികിത്സയ്ക്കുള്ള കോബാൾട്ട് തെറാപ്പി യൂണിറ്റ് പ്രവർത്തനരഹിതമായിട്ട് നാലു വർഷം പിന്നിടുന്നു. റേഡിയേഷൻ ചികിത്സ ആവശ്യമായ രോഗികൾ ഇപ്പോൾ മംഗളൂരുവിനെയും കോഴിക്കോടിനെയുമാണ് ആശ്രയിക്കുന്നത്. കോടികൾ വിലപിടിപ്പുള്ള കോബാൾട്ട് തെറാപ്പി മെഷീൻ 2020 സെപ്റ്റംബറിലാണ് തകരാറിലായത്.

അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെങ്കിൽ ലക്ഷങ്ങൾ വേണ്ടി വരുമെന്നാണ് വിവരം. ഇതോടെ അറ്റകുറ്റപ്പണികൾ നടത്താനുള്ള നീക്കം നിർത്തിവച്ചു. ഇപ്പോൾ മെഷീനും യൂണിറ്റും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. തകരാറിലായ മെഷീനു പകരം പുതിയതു വാങ്ങാൻ വർഷങ്ങൾക്കു മുന്പ് പദ്ധതി തയാറാക്കിയിരുന്നു. ഇതിന്‍റെ ഫയൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ ഓഫീസീൽ എത്തിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.

മുൻകാലങ്ങളിൽ പരിയാരത്തെ കാന്‍സര്‍ യൂണിറ്റിന്‍റെ പ്രവർത്തനം മികച്ചതായി വിലയിരുത്തിയിരുന്നു. എന്നാൽ റേഡിയേഷന്‍ നിലച്ചതോടെ എല്ലം താളം തെറ്റിയിരിക്കുകയാണ്. പരിയാരത്ത് അത്യാധുനിക ചികിത്സാ സംവിധാനമായ ലിനാക് മെഷീന്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

തടസം സാങ്കേതിക പ്രശ്നവും
താത്പര്യമില്ലായ്മയും

കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ തകരാറിലായ കോബാള്‍ട്ട് തെറാപ്പി മെഷീന്‍ അറ്റകുറ്റപ്പണി നീളുന്നത് സാങ്കേതികതടസം മൂലമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പഴയ മോഡലിലുള്ള ഈ യന്ത്രം റിപ്പയർ ചെയ്യുന്നത് ഇന്ത്യയിൽ രണ്ടു കമ്പനികൾ മാത്രമാണ് ഉള്ളത്. ടെക്നീഷ്യൻമാർക്ക് ഇവിടെ വന്നു അറ്റകുറ്റപ്പണി നടത്താനാകില്ല. മെഷീനുകൾ അവരുടെ യൂണിറ്റിലേക്ക് കൊണ്ടു പോകേണ്ടതുണ്ട്. ഇതിനു തന്നെ ലക്ഷങ്ങൾ ചെലവ് വരും. കൂടാതെ പഴയ മെഷീൻ അറ്റകുറ്റപ്പണി നടത്താൻ കന്പനികൾ താത്പര്യം കാട്ടാത്ത അവസ്ഥയുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു.