മനു തോമസിനെ സിപിഎമ്മിൽനിന്ന് പുറത്താക്കി
Tuesday, June 25, 2024 1:05 AM IST
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പാര്‍ട്ടി പുറത്താക്കി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മനു തോമസിനെതിരേ നേരത്തെ പാർട്ടിക്കുള്ളിൽ പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടി നടപടി ഉറപ്പായതിനാല്‍ 2023 മുതല്‍ മനു തോമസ് അംഗത്വം പുതുക്കിയിരുന്നില്ല. ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പാര്‍ട്ടി യോഗത്തിലും പരിപാടികളിലും നിന്നും പൂര്‍ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരെ നടപടിയെടുത്തിരുന്നില്ല.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. അംഗത്വം പുതുക്കാത്തതിനാലാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു മനു തോമസ്. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരും സിപിഎം സൈബർ പോരാളികളുമായ ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും മനു തോമസിനെതിരെ സോഷ്യൽ മീഡിയയിൽ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു പോലിസിൽ പരാതിയുമുണ്ട്.