വെള്ളമില്ലാത്ത പൈപ്പുകൾക്ക് ബില്ലുകൾ; യൂത്ത് കോ ൺഗ്രസ് ഉപരോ ധം സംഘടിപ്പിച്ചു
Friday, June 28, 2024 11:44 PM IST
കൊട്ടിയം: വെള്ളം കിട്ടാത്തപൈപ്പുകൾക്ക് ബിൽ കിട്ടിയതിന്നെ തുടർന്ന് നാട്ടുകാർ കൊട്ടിയം വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ചു.തൃക്കോവിൽ വട്ടം,നെടുമ്പനപഞ്ചായത്തുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജൽജീവൻ പദ്ധതിയിൽ വാട്ടർ കണക്ഷൻ എടുത്തവർക്കാണ്,വെള്ളം കിട്ടാതെ സമയാസമയങ്ങളിൽ ഭീമമായ ബില്ല് ലഭിക്കുന്നത്.

ഇതിനെതിരെ ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊട്ടിയം വാട്ടർ അഥോറിറ്റി അസിസ്റ്റന്‍റ് എൻജിനീയറെ ഉപരോധിച്ചു. മാസങ്ങളായി കുടിവെള്ളം ലഭ്യമാകാത്ത വീടുകളിലാണ് ആയിരക്കണക്കിന് രൂപയുടെ ബില്ലുകൾ വന്നുകൊണ്ടിരിക്കുന്നത്. പൈപ്പ് തുറക്കുമ്പോൾ വെള്ളമല്ല മറിച്ച്, കാറ്റാണ് വരുന്നത്.

ഈ വിവരം ഗുണഭോക്താക്കൾ വാട്ടർ അഥോറിറ്റി അധികാരികളെ അറിയിച്ചെങ്കിലും, ബില്ല് അടയ്ക്കാതെ നിർവാഹമില്ലെന്ന മറുപടിയാണ് നൽകുന്നത്. ബിൽ അടയ്ക്കാത്തവരുടെകണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു.ബില്ലുകളുടെ പകർപ്പുകൾ ഹാജരാക്കി കൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാട്ടർ അഥോറിറ്റി അസിസ്റ്റന്‍റ് എൻജിനീയറെ ഉപരോധിച്ചത്.ഉപരോധത്തെ തുടർന്ന് പരിഹരിക്കാമെന്ന ഉറപ്പു നൽകിയെങ്കിലും രേഖാമൂലം നൽകണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫൈസൽ കുളപ്പാടം നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽനെടുമ്പന, കൊറ്റംകര, തൃക്കോവിൽ വട്ടം പഞ്ചായത്തുകളിലെ ജലം ലഭ്യമാകാത്ത കണക്ഷനുകളിൽ വന്ന വാട്ടർ ചാർജ് നൽകുന്ന അപേക്ഷ പരിശോധിച്ചു ഒഴിവാക്കി നൽകുമെന്നും, ജലം ലഭ്യമാകാത്ത കണക്ഷനുകളിൽ ഡിസ്കണക്ഷൻ നടത്തി തുടർന്നുള്ള ബില്ലിൽ നിന്ന് ഒഴിവാക്കുമെന്ന് അസിസ്റ്റന്‍റ് എൻജിനീയർ രേഖാമൂലം ഫൈസൽ കുളപ്പാടത്തിന് മറുപടി നൽകി.

ഗുണഭോക്താക്കൾ ഇത്തരത്തിൽ ബില്ലുകൾ വന്നത് വാട്ടർ അഥോറിറ്റി ഓഫീസിൽ എത്തിച്ചാൽ മതി എന്ന് അറിയിക്കുകയുണ്ടായി. രേഖാമൂലം നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ ഒരു മണിക്കൂറോളം നീണ്ട ഉപരോധ സമരം അവസാനിപ്പിച്ചു. കൊട്ടിയം സിഐ വിപിന്‍റെ നേതൃത്വത്തിൽ സ്ഥലത്ത് പോലീസ് സമരക്കാരെ നേരിടാൻ എത്തിയിരുന്നു.

ഉപരോധ സമരത്തിന് ഡിസിസി ജനറൽ സെക്രട്ടറി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം, തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്‍റ് എ. എൽ. നിസാം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് കൗശിക് എം .ദാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ചെരികോണം സുധീർ, നെടുമ്പന മണ്ഡലം പ്രസിഡന്‍റ് ആസാദ് നാല്പങ്ങൾ, യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം മണ്ഡലം പ്രസിഡന്‍റ് ജയൻ തട്ടാർകോണം തുടങ്ങിയവർ നേതൃത്വം നൽകി.