കാട് മൂടി മലയോ ര ഹൈവേ: കണ്ണടച്ച് അധികാരികള്‍
Sunday, June 30, 2024 11:34 PM IST
അഞ്ചല്‍ : മലയോര ഹൈവേയില്‍ തിരുവനന്തപുരം ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ വിവിധ ഇടങ്ങളില്‍ പാതയുടെ ഇരുവശത്തും കാട് മൂടികിടക്കുന്നു.

കാട് പാതയുടെ ഇരുവശവും പടര്‍ന്നു പന്തലിച്ചതോടെ അപകടങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. കുളത്തുപ്പുഴ അഞ്ചല്‍ പാതയില്‍ ചന്ദനക്കാവ്, തിങ്കള്‍കരിക്കം, പത്തടി വരെയുള്ള ഭാഗങ്ങളിലും ചിതറ, പെരിങ്ങമല പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന മടത്തറ മുതൽ വേങ്കൊല്ല വരെയുമുള്ള ഭാഗങ്ങളിലാണ് കാടുകള്‍ പാതയിലേക്ക് വളര്‍ന്നിറങ്ങി നില്‍ക്കുകയാണ്.

കാടുമൂടിയതോടെ പാതയോരങ്ങളില്‍ മാലിന്യ നിക്ഷേപവും വര്‍ധിച്ചു. മാലിന്യം ഭക്ഷിക്കാനായി എത്തുന്ന തെരുവ് നായകളും, കാട്ടുപന്നികളും മൂലം നിരവധി അപകടങ്ങളാണ് ഇതിനകം സംഭവിച്ചിട്ടുള്ളത്.

കാടുകളില്‍ പാര്‍ക്കുന്ന കാട്ടുപന്നികളുടെയും നായകളുടെയും ആക്രമണം മൂലം കാൽനട യാത്രയും ദുഷ്കരമാണ്. പാതയില്‍ സ്ഥാപിച്ചിട്ടുള്ള സൂചന ബോര്‍ഡുകള്‍, സുരക്ഷ ബാരിക്കേടുകള്‍ ഉള്‍പ്പടെ കാട് മൂടിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

മുന്‍കാലങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാതയോരങ്ങളിലെ കാടുകള്‍ വെട്ടി മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിനു അനുമതി ഇല്ലന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

മരാമത്ത് വിഭാഗം അധികൃതര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ടു കാടുകള്‍ വെട്ടി നീക്കി പാതയിലൂടെയുള്ള സഞ്ചാരം അപകടരഹിതമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം