ആനുകൂല്യങ്ങളിൽ ആശങ്ക വേണ്ട: മന്ത്രി വി.എൻ.വാസവൻ
Friday, June 28, 2024 11:44 PM IST
കൊല്ലം: സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുമെന്നും അതിൽ ആർക്കും ആശങ്കവേണ്ടെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ശമ്പള പരിഷ്‌ക്കരണമെന്ന ആവശ്യവും സർക്കാർ പരിഗണിക്കും. കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

എല്ലാ മാസവും സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതെ നൽകും. വയോജന ക്ഷേമത്തിന്‌ സർക്കാർ പ്രഥമപരിഗണന നൽകും. അവരുടെ സംരക്ഷണത്തിനായി വയോജന കേന്ദ്രങ്ങൾ തുറക്കും.

കേരളത്തെ ശ്വാസംമുട്ടിക്കുന്ന നിലപാട്‌ കേന്ദ്ര സർക്കാർ തുടരുകയാണ്‌. ചിറ്റമ്മനയം കേന്ദ്രം തിരുത്തണം. നൂറു രൂപ പിരിച്ചുകൊണ്ടുപോകുമ്പോൾ കേരളത്തിന് തരുന്നത്‌ മുപ്പത്‌ പൈസയാണ്. എന്നാൽ, ഈ കണക്കിലല്ല ഉത്തർപ്രദേശിന് വിഹിതംനൽകുന്നത്‌. തെറ്റായ പ്രവണതകൾ ഉയർത്തികൊണ്ടുവന്ന്‌ ഭരണഘടനയെ വെല്ലുവിളിച്ചവർ ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം ഭരണഘടനയെ കെട്ടിപ്പിടിച്ച് ആണയിടുന്ന അവസ്ഥയിലായി. നാനൂറ്‌ സീറ്റുനേടുമെന്ന്‌ പറഞ്ഞവർക്ക്‌ ജനം വലിയ താക്കീതാണ്നൽകിയത്‌.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിന്‌ തിരിച്ചടിയുണ്ടായി. എൽഡിഎഫ്‌ ഉയർത്തിപ്പിടിച്ചത്‌ മതേതര ജനാധിപത്യ ആശയമാണ്‌. യുഡിഎഫിന്‍റെ വിജയം എസ്‌ഡിപിഐ, വെൽഫയർപാർട്ടി, ജമാഅത്തെ ഇസ്ലാമി എന്നിവയുടെ പിന്തുണയിലാണ്. കേരളത്തിൽ ഒരു സീറ്റിൽ ബിജെപി ജയിച്ചത്‌ ആപൽക്കരമാണെന്നും മന്ത്രി പറഞ്ഞു.