യുഡിഎഫ് അംഗങ്ങൾ കൗൺസിൽ യോ ഗത്തിൽ നിന്നും ഇറങ്ങിപ്പോ യി
Friday, June 28, 2024 11:44 PM IST
പുനലൂർ: സ്വകാര്യ ടെലികോം കമ്പനിയുടെ പോസ്റ്റുകൾക്കുള്ള വാടകയായ ലക്ഷകണക്കിന് രൂപ നഗരസഭയുടെ അക്കൗണ്ടിൽ കാണാനില്ലെന്ന വിവരം മറ്റ് അജണ്ടകൾ മാറ്റിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ഭരണനേതൃത്വം നിരസിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ നിന്നും വാക്കൗട്ട് നടത്തി.

ഇന്നലെ രാവിലെ കൂടിയ കൗൺസിൽ യോഗത്തിലാണ് മറ്റ് അജണ്ടകൾ ചർച്ചയ്ക്ക് എടുക്കുന്നതിനു മുമ്പ് യുഡിഎഫ് പാർലമെന്‍ററി പാർട്ടി ലീഡർ ജി.ജയപ്രകാശ് സ്വകാര്യ ടെലികോം കമ്പനിയുടെ വിഷയം കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്.

നഗരസഭ പ്രദേശത്ത് കമ്പനി സ്ഥാപിച്ചിട്ടുള്ള പോളുകളുടെ രണ്ടു വര്‍ഷത്തെ വാടക നഗരസഭാ അക്കൗണ്ടില്‍ വന്നിട്ടില്ലെന്നും നഗരസഭയിൽ നിന്നും അനുവദിച്ചിട്ടുള്ളതിൽ കൂടുതൽ പോളുകൾ കമ്പനി സ്ഥാപിച്ചിട്ടുണ്ടെന്നും അതിന്‍റെ തുകയും ലഭിച്ചിട്ടില്ലെന്നും നഗരസഭയ്ക്ക് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടെന്നും അത് ചര്‍ച്ച ചെയ്ത ശേഷം മാത്രമേ മറ്റ് അജണ്ട എടുക്കാന്‍ പാടുള്ളൂ എന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഈ വിഷയത്തില്‍ യുഡിഎഫ് പറയുന്നത് പിന്നീട് പ്രത്യേക അജണ്ട വിളിച്ച് ചര്‍ച്ച ചെയ്യാമെന്നും ഭരണപക്ഷം അറിയിച്ചു. അതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കൗണ്‍സില്‍ യോഗത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങള്‍ ഫയലുകള്‍ കാണണം എന്നാവശ്യപ്പെട്ടു നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

സെക്രട്ടറി ഫയലുകള്‍ വരുത്തി പരിശോധന നടത്തിയ ശേഷം ഗുരുതരമായ വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടതായും പണം നഗരസഭാ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നും അടിയന്തര പരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു എന്നും കുറ്റക്കാരെ കണ്ടെത്തി ഒരാഴ്ചക്കുള്ളില്‍ വീഴ്ച വരുത്തിയ ജീവനക്കാര്‍ക്ക് മെമോ നല്‍കി അച്ചടക്ക നടപടിക്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും സമരക്കാരെ അറിയിച്ചു. പിന്നീടാണ് സമരം അവസാനിപ്പിച്ചത്.

സ്വകാര്യ ടെലികോം കമ്പനിയെ വഴിവിട്ട് സഹായിക്കുന്നതിന് നഗരസഭയിലെ ചില ഉദ്യോഗസ്ഥരും ഭരണനേതൃത്വത്തിൽപ്പെട്ട ചിലരും ചേര്‍ന്നു നടത്തിയ ഗൂഢനീക്കങ്ങളാണ് നഗരസഭയ്ക്ക് കിട്ടേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ഒരാഴ്ചയ്ക്കുള്ളിൽ കർശനമായ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അംഗങ്ങളായ ജി. ജയപ്രകാശ്, സാബു അലക്സ്, എൻ.സുന്ദരേശൻ, കെ. കനകമ്മ, ബീന സാമുവൽ, എസ്.പൊടിയൻപിള്ള, കെ .ബിജു, എം.പി. റഷീദ് കുട്ടി, കെ.എൻ ബിപിൻ കുമാർ, ഷെമി.എസ്.അസീസ്, റംലത്ത് സഫീർ, ഷഫീല ഷാജഹാൻ, ജ്യോതി സന്തോഷ് എന്നിവർ അറിയിച്ചു.