അങ്കണവാടി വർക്കർ തസ്തികനിയമനം പുനഃപരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
Sunday, June 30, 2024 6:52 AM IST
കൊല്ലം : അങ്കണവാടി വർക്കർ തസ്തികയിൽ നടന്ന നിയമന ക്രമക്കേട് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇരു നിയമനങ്ങളും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പുനഃപരിശോധന നടത്തി ശരിയായ നിയമനം ആർക്കാണ് നൽകേണ്ടതെന്ന് വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി തീരുമാനിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. സ്വീകരിക്കുന്ന നടപടികൾ രണ്ടു മാസത്തിനകം കമ്മീഷനെ അറിയിക്കണം.

മൈനാഗപ്പള്ളി ഇടവനശേരി സ്വദേശിനി കെ.എസ് ഇന്ദിരാദേവി സമർപ്പിച്ച പരാതിയിലാണ് നടപടി. അനധികൃതമായി നടന്ന അങ്കണവാടി വർക്കർ തസ്തികയിലെ നിയമനം റദ്ദാക്കി പരാതിക്കാരിക്ക് പ്രസ്തുത തസ്തികയിൽ സ്ഥിര നിയമനം നൽകണമെന്നാണ് ആവശ്യം.

കൊല്ലം ഐസിഡിഎസ് സെൽ പ്രോഗ്രാം ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ദിര. എസ്. എന്നയാളെ മൈനാഗപ്പള്ളി പഞ്ചായത്തിലെ 81 –ാം നമ്പർ അങ്കണവാടിയിൽ വർക്കറായി നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മൈനാഗപ്പള്ളി പഞ്ചായത്തിലെ 58 –ാം നമ്പർ അങ്കണവാടിയിൽ ഹെൽപ്പറായി പ്രവർത്തിക്കുകയായിരുന്നു പരാതിക്കാരി. വർക്കർ തസ്തികയിലേക്ക് ഇന്ദിരയെ പരിഗണിച്ചത് പ്രായകൂടുതൽ പരിഗണിച്ചാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ തനിക്ക് 14 വർഷവും അഞ്ച് മാസവും 23 ദിവസവും സർവീസ് ഉണ്ടായിരുന്നിട്ടും 10 വർഷവും ആറുമാസവും 18 ദിവസവും മാത്രം സർവീസ് ഉണ്ടായിരുന്ന എതിർകക്ഷിയെയാണ് നിയമിച്ചതെന്നും ഇത് അനധികൃതമാണെന്നും പരാതിക്കാരി അറിയിച്ചു.

കൊല്ലം ജില്ലാ പ്രോഗ്രാം ഓഫീസർ കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ എതിർകക്ഷിയെ രക്ഷിക്കാൻ വ്യഗ്രതപ്പെടുന്നതായി കമ്മീഷൻ വിലയിരുത്തി. പ്രസ്തുത റിപ്പോർട്ടിൽ പരാതിക്കാരിയുടെ അയോഗ്യത എന്താണെന്നും നിയമനം നിഷേധിക്കാൻ കാരണമെന്താണെന്നും വ്യക്തമാക്കുന്നില്ല.

കാലാകാലങ്ങളിൽ ഇറങ്ങുന്ന സർക്കാർ ഉത്തരവുകളും കോടതി വിധികളും മതിയായ ജാഗ്രതയോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് തൽസ്ഥിതി ഉറപ്പുവരുത്തുന്നില്ലെന്നും ഇത് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണെന്നും കമ്മീഷൻ ചൂണ്ടികാണിച്ചു.