മൈക്രോ ഫിനാന്‍സ് അടവ് മുടങ്ങി: വീട്ടമ്മയെ സ്ത്രീകൾ വീടുകയറി മര്‍ദിച്ചു; അഞ്ചു സ്ത്രീകള്‍ക്കെതിരേ കേസ്
Sunday, June 30, 2024 6:53 AM IST
തെന്മല : മൈക്രോ ഫിനാന്‍സ് അടവ് മുടക്കിയെന്നതിന്‍റെ പേരിൽ വീട്ടമ്മയെ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ അയല്‍വാസികളായ അഞ്ചു സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തു. തെന്മല പഞ്ചായത്തിലെ ചെറുകടവ് പതിനാലേക്കാര്‍ സ്വദേശി സുരജയ്ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സുരജയുടെ അയല്‍വാസികളായ ഗീത, ജയ, മാളു, വസന്തകുമാരി, സരിത എന്നിവര്‍ക്കെതിരെയാണ് തെന്മല പോലീസ് കേസെടുത്തിരിക്കുന്നത്.

വെള്ളിയായാഴ്ച്ച രാത്രി പത്തോടെയാണ് അഞ്ചുപേര്‍ സുരജയുടെ വീട്ടില്‍ എത്തിയത്. സുരജയും പോലീസ് കേസെടുത്ത ഗീത, ജയ, മാളു, വസന്തകുമാരി, സരിത എന്നിവരടങ്ങുന്ന സംഘം ഗ്രൂപ്പായി മൈക്രോ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നും ലോണ്‍ എടുത്തിരുന്നു.

എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം സുരജ ഏതാനും അടവുകള്‍ മുടക്കം വരുത്തി. ഇതോടെ മറ്റുള്ളവര്‍ പരാതിയുമായി തെന്മല പോലീസിനെ സമീപിച്ചു. പോലീസ് നടത്തിയ ചര്‍ച്ചയില്‍ ഉടന്‍ അടയ്ക്കാം എന്ന് സുരജ പറയുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സംഘടിച്ചെത്തിയ അഞ്ചംഗസംഘം സുരജയുടെ വീട്ടില്‍ എത്തുകയും അടവ് മുടങ്ങിയതിനെതിരെ വാക്കേറ്റത്തിലും തുടര്‍ന്ന്‍ സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു.

തമ്മിലടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് കൂട്ടയടിയുടെ വിവരം പുറംലോകം അരിഞ്ഞത്. തുടര്‍ന്ന് കേസെടുത്ത തെന്മല പോലീസ് വീടുകയറി ആക്രമണം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. സുരജയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് അഞ്ചംഗസംഘത്തോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് അടുത്ത ദിവസം ഉണ്ടാകുമെന്നാണ് സൂചന.