പോ ലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ യുവാവ് പിടിയില്‍
Sunday, June 30, 2024 11:34 PM IST
ചവറ : ക്ഷേത്ര ഉത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പിന്‍തിരിപ്പിക്കാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസിന്‍റെ പിടിയിലായി.

തേവലക്കര കോയിവിള മാമ്പുഴ പടിഞ്ഞാറ്റതില്‍ ബിജു (21) ആണ് ചവറ തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്.

ഏപ്രില്‍ പത്തിന് പുലർച്ചെ തുമ്പകുളം ക്ഷേത്ര ഉത്സവത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷം പരിഹരിക്കാനെത്തിയ തെക്കുംഭാഗം സബ് ഇന്‍സ്പെക്ടര്‍ മണിലാലിനേയും സംഘത്തെയും പ്രതി അസഭ്യം വിളിക്കുകയും തറയില്‍ കിടന്ന പാറകല്ല് എടുത്ത് മണിലാലിന്‍റെ മുഖത്ത് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

സംഭവ സ്ഥലത്തേക്ക് എത്തിയ തെക്കുംഭാഗം ഇന്‍സ്പെക്ടറെ പ്രതി കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് എറിഞ്ഞ് പരിക്കേല്‍പ്പിച്ചു.

ഇയാള്‍ക്കും സംഘത്തിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദിന്‍റെ നേതൃത്വത്തില്‍ സിപിഒ മാരായ അനീഷ്, ഹരീഷ്, അഫ്സല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.