ഇഴഞ്ഞുനീങ്ങുന്ന റോഡ് നിര്‍മാണവും അപാകതയും; അപകടത്തിന് കാരണങ്ങള്‍ ഏറെ
Friday, June 28, 2024 6:33 AM IST
അഞ്ചല്‍ : അഞ്ചല്‍ ആയൂര്‍ പാതയില്‍ ഇന്നലെ ഉണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്ന ഷിബു എന്ന യുവാവിന്‍റെതാണ്. എന്നാല്‍ അപകടത്തിന്‍റെ കാരണം പലരും പലതു പറയുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അതിലുണ്ടെന്നതാണ് വസ്തുത. അഞ്ചല്‍ ആയൂര്‍ പാതയുടെ നവീകരണം ആരംഭിച്ചിട്ട് വര്‍ഷം പലത് കഴിയുന്നു. ഇതുവരെയും നിർമാണം പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. വേഗത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഇന്നലെ അപകടം നടന്ന സ്ഥലത്ത് പാതയുടെ സുരക്ഷ ഭിത്തിയുടെ നിര്‍മാണം നടന്നുവരികയാണ്. ഇവിടെ തന്നെ റോഡ്‌ ടാറിംഗ് രണ്ടു തട്ടായി നില്‍ക്കുകയാണ്. ഉയര്‍ന്നും താഴ്ന്നുമുള്ള ഈ ഭാഗത്ത് ഇതിനോടകം നിരവധി അപകടങ്ങള്‍ നടന്നു കഴിഞ്ഞു. ഇവിടെ നടക്കുന്ന കല്ലുകെട്ടിനെതിരെ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. വീതി കൂട്ടി സുരക്ഷ ഭിത്തി നിര്‍മിക്കാതെ നിലവിലത്തെ വീതി കൂടി കുറയുന്ന രീതിയിലാണ് നിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇതുമൂലം വളവില്‍ വാഹനങ്ങള്‍ അടുത്തെത്തിയാല്‍ മാത്രമേ കാണാന്‍ കഴിയു. റോഡ്‌ ടാറിംഗ് ഒരു വശത്ത് ഉയരത്തില്‍ മറുവശം താഴ്ന്ന നിലയിലുമാണ്. ഇതുരണ്ടുമാണ് അപകടത്തിനു ഇടയാക്കിയതെന്നും ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നു. ബിജെപി നേതൃത്വവും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.

പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ ഇടപെടീല്‍ നടത്തി : എംഎല്‍എ

അഞ്ചല്‍ : അഞ്ചല്‍ ആയൂര്‍ പാതയില്‍ കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഗുരുതരമായ് പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ വേണ്ട ഇടപെടീല്‍ നടത്തിയതായി പുനലൂര്‍ എംഎല്‍എ പി.എസ് .സുപാല്‍ പറഞ്ഞു.

അപകട വിവരം അറിഞ്ഞ് അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്. വിവരം അറിഞ്ഞ ഉടന്‍ ജില്ലാ കളക്ടര്‍, ഡിഎംഒ അടക്കമുള്ളവരെ ബന്ധപ്പെട്ടു. പരിക്കേറ്റ മുഴുവന്‍ ആളുകള്‍ക്കും ചികിത്സ ഉറപ്പാക്കി. ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസുമായി ബന്ധപെടുകയും ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് മന്ത്രിയെ കണ്ടും ഇക്കാര്യം ആവശ്യപ്പെടുമെന്നും സുപാല്‍ ദീപികയോട് പറഞ്ഞു

രക്ഷാപ്രവര്‍ത്തനം വൈകി ; കെഎസ്ഇബിയ്ക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാര്‍

അഞ്ചല്‍ : അഞ്ചല്‍ ആയൂര്‍ പാതയില്‍ ഇന്നലെ കെഎസ്ആര്‍ടി.സി ബസും ടെമ്പോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചല്‍ കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു നാട്ടുകാര്‍. അപകടത്തില്‍പ്പെട്ട ടെമ്പോ പാതയോരത്തെ വൈദ്യതി പോസ്റ്റ്‌ ഇടിച്ചു തകര്‍ത്തിരുന്നു.

ഇതേ തുടര്‍ന്ന് ലൈനുകള്‍ താഴുകയും വാഹനങ്ങളില്‍ തട്ടി കൂടുതല്‍ അപകടം ഉണ്ടാകും വിധം ആവുകയും ചെയ്തു. പോസ്റ്റില്‍ തന്നെ 11 കെവി ലൈന്‍ കൂടി പോകുന്നതിനാല്‍ അപകട സാധ്യത മുന്നില്‍ കണ്ടു വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി പലതവണ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചു എങ്കിലും ആരും ഫോൺഎടുത്തില്ലെന്നു നാട്ടുകാര്‍ പറയുന്നു. വൈദ്യതി ലൈന്‍ പൊട്ടി വീഴുമോ എന്ന ഭയത്താല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കഴിഞ്ഞില്ലന്നും നാട്ടുകാര്‍ ആരോപിച്ചു.