സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും അടിസ്ഥാന വികസനത്തിന് തടസമില്ല: മന്ത്രി ബാലഗോ പാൽ
Wednesday, June 26, 2024 11:20 PM IST
കൊട്ടാരക്കര:അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് യാതൊരു വിധത്തിലും ബാധ്യത ആകാത്ത സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ .എൻ. ബാലഗോപാൽ. കൊട്ടാരക്കര ചന്തയുടെ നവീകരണ പദ്ധതി ഉദ്ഘാടനംനിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധങ്ങളായ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് സർക്കാർ വിഭാവനം ചെയ്യുന്നത്. ഈ പ്രവർത്തനങ്ങൾക്കൊന്നും ഒരു ഘട്ടത്തിലും പണം ഒരു തടസമാകുന്നില്ലെന്ന് ഉറപ്പാക്കുന്നുമുണ്ട്.കിഫ്‌ബി വഴി നാടിന്‍റെ സമഗ്ര മേഖലകലിലെയും വികസനങ്ങൾക്ക് പണം കണ്ടെത്തുന്നു.

കിഫ്ബി ഫണ്ടിൽ അഞ്ചു കോടി ഏഴുലക്ഷം രൂപ അനുവദിച്ച് 15,000 സ്ക്വയർ ഫീറ്റിൽ ആണ് ആധുനിക മാർക്കറ്റ് സമുച്ചയം ഉയരുന്നത്. നൂറോളം കുടുംബങ്ങളുടെ ഉപജീവനമാർഗമായ മാർക്കറ്റിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നിലവാരം ഉയർത്തുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. തീരദേശ വികസന കോർപറേഷനാണ് നിർമാണ ചുമതല . ആറുമാസക്കാലയളവിൽ നിർമാണം പൂർത്തീകരിച്ച് മാർക്കറ്റ് പ്രവർത്തനസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു .

നഗരസഭ ചെയർമാൻ എസ്. ആർ. രമേശ് അധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ വനജ രാജീവ്, സംസ്ഥാന തീരദേശ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ പി .ഐ .ഷെയ്ക്ക് പരീത്, തീരദേശ വികസന കോർപറേഷൻ ചീഫ് എൻജിനീയർ ടി .വി .ബാലകൃഷ്ണൻ, സംസ്ഥാന തീരദേശ വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം ഇ. കെന്നഡി, സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, ഹരിത കർമസേന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.