മഴയും കാറ്റും; നാശനഷ്ടങ്ങൾ തുടരുന്നു
Tuesday, June 25, 2024 10:46 PM IST
കൊല്ലം: എസ്എന്‍ കോളജ് ജംഗ്ഷനില്‍ റെയില്‍വേ ഗേറ്റിന് സമീപം നില്‍ക്കുന്ന പേരാലിന്‍റെ ശിഖരം ഒടിഞ്ഞുവീണ് വയോധികന് ഗുരുതര പരിക്ക്. കപ്പലണ്ടിമുക്ക് മുനിസിപ്പല്‍ നഗറില്‍ താമസിക്കുന്ന രാജുവിനാ (70)ണ് പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം 4.15 ഓടെയാണ് സംഭവം. പോളയത്തോട് ശ്മശാനത്തിന് സമീപം ലോട്ടറി കച്ചവടം ചെയ്യുയാണ് രാജു. പേരാലിന്‍റെ മധ്യഭാഗമാണ് റെയില്‍വേ ഗേറ്റിന് സമീപത്തേക്ക് ഒടിഞ്ഞുവീണത്. ശബ്ദം കേട്ട് എത്തിയവര്‍ മരത്തിന്‍റെ ശിഖരങ്ങള്‍ക്കിടയില്‍ ചോരവാര്‍ന്ന നിലയില്‍ രാജുവിനെ കണ്ടെത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ജില്ലാആശുപത്രിയിലേക്കും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി.

പേരാലിന് സമീപത്തുണ്ടായിരുന്ന ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും ഭാഗികമായി തകര്‍ന്നു. ഒടിഞ്ഞുവീണ ശിഖരങ്ങള്‍ കടപ്പാക്കടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തി മുറിച്ചുമാറ്റി. മൂന്നര മണിക്കൂറോളം സമയമെടുത്താണ് ശിഖരങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തത്. തിരുവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്കു പോയ വാഹനങ്ങള്‍ കപ്പലണ്ടിമുക്ക് വഴി തിരിച്ചുവിട്ടു.

കൊട്ടാരക്കര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊട്ടാരക്കര താലൂക്കിൽ പത്തോളം വീടുകൾ തകർന്നു. വൻ തോതിൽ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഏലാ നിലങ്ങളിലെ വാഴകളും കരഭൂമികളിലെ റബർ മരങ്ങളുമാണ് ഏറെ നശിച്ചിട്ടുള്ളത്. മങ്കോട് കുളത്തറ സിസ് മൻസിലിൽ സഹോഫറിന്‍റെ വീട് മരം വീണ് തകർന്നു. ഉമ്മന്നൂർ വിലങ്ങറ സുധൻ നിവാസിൽ മിനി സുധൻ, തേവലപ്പുറം കുഴക്കാട് ഷാജി മന്ദിരത്തിൽ ഷാജി എന്നിവരുടെ വീടുകളും മരം കടപുഴകി വീണ് പൂർണമായി തകർന്നിട്ടുണ്ട് മറ്റു വീടുകളെല്ലാം ഭാഗികമായാണ് തകർന്നത്. റവന്യു സംഘം നാശനഷ്ടമുണ്ടായ വീടുകൾ സന്ദർശിച്ചു.

ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് അവർ കണക്കാക്കിയിരിക്കുന്നത്. തെറ്റായ രീതിയിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നതെന്നും ഇതിന്‍റെ ഇരട്ടിയിലധികം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും വീടുകൾ തകർന്നിട്ടുള്ളവർ പറയുന്നനെടുവത്തൂർ, മൈലം, ഉമ്മന്നൂർ, വെളിയം, കുളക്കട പഞ്ചായത്തുകളിൽ വലിയ തോതിൽ കൃഷി നാശം സംഭവിച്ചു. വെട്ടുന്ന റബറും വിളവെടുക്കാറായ വാഴകളുമാണ് ഏറെ നശിച്ചിട്ടുള്ളത്. നെടുവത്തൂർ പുല്ലാമല വിക്രമൻ പിള്ളയുടെ ഏലാ നിലത്തിൽ കൃഷി ചെയ്തിരുന്ന 250 വാഴയാണ് ഒടിഞ്ഞു വീണത്. ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) ജില്ലയിലെത്തിച്ചേർന്നിട്ടുണ്ട്. രണ്ട് ഓഫീസർമാരടക്കം 35 പേരാണ് സംഘത്തിലുള്ളത്. കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തനം.കൃഷി നാശം സംഭവിച്ച സ്ഥലങ്ങളിലും വീടുകൾ തകർന്നയിടങ്ങളിലും സേന സന്ദർശനം നടത്തി.

കുണ്ടറ. കഴിഞ്ഞ ദിവസങ്ങളിൽ പെരിനാട് കിഴക്കേ കല്ലട പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശ നഷ്ടങ്ങൾ ഉണ്ടായി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. പലയിടത്തും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞ റോഡിന് കുറുകെ വീണു. ഇതുമൂലം മണിക്കൂറുകൾ ഓളം ഗതാഗതം നിലച്ചു.

വൈകുന്നേരം തുടങ്ങി അർധരാത്രി വരെ വൈദ്യുതി നിലച്ചത് കാരണം ജനം ബുദ്ധിമുട്ടിലായി. പലയിടങ്ങളിലും കൃഷിനാശം സംഭവിച്ചുപെരിനാട് പഞ്ചായത്തിലെ ചെമ്മക്കാട് ഭാഗത്ത് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിന് കുറുകെ വീണു. ഒമ്പത് ഇടങ്ങളിൽ പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി തകരാർ സംഭവിച്ചു .

മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പകൽ സമയങ്ങളിൽ പലരും വീടുകളിൽ ഉണ്ടാവാതിരുന്നത് കാരണം അപകടം ഒഴിവായി.കിഴക്കേ കല്ലട പഞ്ചായത്തിലെ മുട്ടം വാർഡിൽ തേക്ക് കടപുഴകി ഇലക്ട്രിക് പോസ്റ്റിൽ വീണ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്നതിനാൽ ജനം ദുരിതത്തിലാണ് . മൺട്രോത്തുരുത്തിലും പേരയത്തും കുണ്ടറയിലും നാശ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

പുനലൂർ: കനത്ത മഴയിൽ പുനലൂരിൽ വ്യാപകമായ നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. ഗതാഗതവും തടസപ്പെട്ടു.

മൂന്നു ദിവസം തുടർച്ചയായി കിഴക്കൻ മേഖലയിൽ കനത്ത മഴയാണ്. വാളക്കോട്, കരവാളൂർ വില്ലേജുകളിൽ നിരവധി വീടുകളുടെ മുകളിലേയ്ക്ക് മരങ്ങൾ വീണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാസ്റ്റ് പാസഞ്ചർ ബസും ലോറിയും നാരങ്ങാപ്പുറം ജംഗ്ഷനു സമീപം കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കുണ്ട്. പാപ്പന്നൂർ റോഡിൽ മരം വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

മരങ്ങൾ മുറിച്ചു നീക്കി ഇവിടെ ഗതാഗതം പുനസ്ഥാപിച്ചു. മഴവ്യാപകമായതോടെ റോഡപകടങ്ങളും വർധിച്ചു. ഇന്നലെ കിഴക്കൻ മേഖലയിൽ ആറ് അപകടങ്ങളാണുണ്ടായത്. ജോലികൾ ഇല്ലാതായതോടെ തൊഴിലാളി കുടുംബങ്ങളും പ്രതിസന്ധിയിലായി. റബർ ടാപ്പിംഗും മഴയായതിനാൽ നടക്കുന്നില്ല. ജനജീവിതം ദുസഹമായിരിയ്ക്കുകയാണ്. ഇനിയും മഴ കനത്താൽ വ്യാപകമായ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. കിഴക്കൻ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.

ചവറ : ശക്തമായ മഴയിൽ ചവറയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് പൂർണമായും വെള്ളക്കെട്ടിലായത്.

ശക്തമായ കാറ്റിൽ തെക്കുംഭാഗത്ത് വീടിന് മുകളിലേക്ക് പ്ലാവ് വീണ് ഓടുകൾ പൊട്ടുകയും ഭിത്തി തകരുകയും ചെയ്തു. തെക്കുംഭാഗം നടുവത്തുചേരി നറ്റോടി തെക്കതിൽ അശോകന്‍റെ വീടിന് മുന്നിൽ നിന്ന പ്ലാവാണ് വീണത്. ഇന്നലെ വൈകുന്നേരം അഞ്ചിന് വലിയ ശബ്ദത്തോടെ പ്ലാവ് വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർക്ക് ഓട് ഇളകി വീണ് പരിക്കേറ്റു. ചിലയിടങ്ങളിൽ ഇലക്ട്രിക് ലൈനുകൾ പൊട്ടിയ സംഭവമുണ്ടായി. കെഎസ്ഇബി അധികൃതർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിച്ചു.