കാട്ടാനപേടിയിൽ അന്തിയുറങ്ങാനാകാതെ മില്‍പ്പാലം സ്വദേശികള്‍
Tuesday, June 25, 2024 10:46 PM IST
ചോഴിയക്കോട്: കാട്ടാന പേടിയിൽ അന്തിയുറങ്ങാനാകാതെ മില്‍പ്പാലം സ്വദേശികള്‍. ഇവിടെ അംബിക എന്ന വീട്ടമ്മയുടെ ഉറക്കം നഷ്ടമായിട്ട് നാളുകള്‍ ഏറെയായി. ഉറക്കം കണ്ണിൽ പിടിച്ചാല്‍ കാട്ടാന ചിന്നം വിളിച്ചു വീടിന്‍റെ പിന്‍വശം വരെ എത്തുന്നതിന്‍റെ ഭയമാണ്. കുളത്തുപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് മില്‍പ്പാലത്തെ അംബികയ്ക്ക് മാത്രമല്ല കാട്ടാനയ ഭയത്താല്‍ അന്തിയുറങ്ങാന്‍ കഴിയാത്തത്.

നിരവധി കുടുംബങ്ങള്‍ എന്ത് ചെയ്യണം എന്ന് അറിയാത്ത നിസഹായാവസ്ഥയിലാണ്. സമീപത്തെ വനത്തില്‍ നിന്നും കല്ലടയാറും താണ്ടി എത്തുന്ന കാട്ടാനകള്‍ ജനവാസ മേഖലക്കരുകില്‍ നിത്യവും എത്തുകയാണ്.

കമുകും, തെങ്ങും, റബര്‍ മരങ്ങളും എല്ലാം പിഴുതെറിയുന്ന ആനകള്‍ ഇപ്പോള്‍ വീടിനോട് ചേര്‍ന്നുള്ള പ്ലാവുകളിലെ ചക്ക ലക്ഷ്യമാക്കിയാണ് എത്തുന്നത്. ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന കാട്ടാനകളെ ഭയന്ന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ ദിവസം മൂന്നോടെ എത്തിയ കാട്ടാനകള്‍ പുലര്‍ച്ചയോടെയാണ് കാട്ടിലേക്ക് തിരികെ കയറിയത്. പടക്കം പൊട്ടിച്ചും ബഹളം വച്ചും കാട്ടാനയെ തുരത്താനുള്ള ശ്രമം നാട്ടുകാര്‍ നടത്തി. വനപാലകരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കെ. രാജു വനം വകുപ്പ് മന്ത്രി ആയിരിക്കെ പ്രദേശത്തെ വനാതിര്‍ത്തികളില്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നു. ഇവയുടെ ഇപ്പോഴത്തെ അവസ്ഥയും പരിതാപകരം തന്നെ. എല്ലാം തകര്‍ന്നു തരിപ്പണമായി. ഏതാനും ഇരുമ്പ് തൂണുകള്‍ മാത്രം ബാക്കി. സോളാര്‍ ഫെന്‍സിംഗ് ആന‍ തന്നെ തകര്‍ക്കുകയാണെന്നും കിടങ്ങുകള്‍ സ്ഥാപിക്കുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. കാട്ടാന ഭയത്താല്‍ പലരും സ്ഥലത്ത് നിന്നും പലായനം ചെയ്യുകയാണിപ്പോള്‍. കാട്ടാനയ്ക്ക് പുറമേ കാട്ടുപോത്ത്, മയില്‍, കുരങ്ങ്, കാട്ടുപന്നി എന്നിവയുടെ ശല്യവും അതിരൂക്ഷമാണ്്. സര്‍ക്കാരും വനം വകുപ്പും കാട്ടാനയടക്കമുള്ള വന്യ ജീവികളുടെ ശല്യം ഇല്ലായ്മ ചെയ്യാനുള്ള അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.