നീന്തൽക്കുളത്തിലെ സ്വർണമത്സ്യമായി മുഹമ്മദ് ആസീം
നീന്തൽക്കുളത്തിലെ  സ്വർണമത്സ്യമായി മുഹമ്മദ് ആസീം
Saturday, September 21, 2024 3:22 AM IST
സി.ജി. ജിജാസൽ

തൃശൂർ: ജലാശയത്തിൽ നീന്തിത്തുടിക്കുന്ന സ്വർണമത്സ്യംപോലെ നീന്തൽക്കുളത്തിൽ നീന്തിത്തുടിച്ച് സ്വർണമെഡലുകൾ വാരി കോഴിക്കോടിന്‍റെ സ്വന്തം മുഹമ്മദ് ആസീം. ജന്മനാ ഇരുകൈകളും ഇല്ലാതിരുന്നിട്ടും തളരാതെ വിജയക്കൊടി പാറിച്ചാണ് ഈ പതിനെട്ടുകാരൻ വിസ്മയമാകുന്നത്.

തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന എട്ടാമതു കേരള സ്റ്റേറ്റ് പാരാ സ്വിമ്മിംഗ് ചാന്പ്യൻഷിപ്പിൽ 100, 50 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്സ്ട്രോക് എന്നീ വിഭാഗങ്ങളിലെ എസ് ടു വിഭാഗത്തിലാണ് ആസീം സ്വർണം സ്വന്തമാക്കിയത്. നേരത്തേ പെരിയാർ നീന്തിക്കടന്ന് വാർത്തകളിൽ ഇടംനേടിയ ആസീമിനെ നീന്തൽപരിശീലകൻ സജി വാളശേരിയാണു മത്സരങ്ങളുടെ ലോകത്തേക്കു കൊണ്ടുവന്നത്.

ആർട്ടിസ്റ്റ് ആകണമെന്നായിരുന്നു ആസീമിന് ആഗ്രഹം. കൈകളില്ലാതെ ജനിച്ച അവൻ കാലുകൾകൊണ്ട് ചായക്കൂട്ടുകൾ ചാലിച്ച് തന്‍റെ സ്വപ്നങ്ങൾക്കു ചിറകുനൽകി. പിന്നീടെപ്പോഴോ തോന്നിയ ആഗ്രഹമാണു തന്നെ നീന്തലിൽ എത്തിച്ചതെന്ന് ആസീം പറയുന്നു. ഇപ്പോൾ രാജ്യത്തിനുവേണ്ടി ഒളിന്പിക്സിൽ മത്സരിക്കണമെന്നും മെഡൽ നേടണമെന്നുമാണ് ആഗ്രഹം.

പലരും പല കുറവുകളും പറഞ്ഞ് തങ്ങളുടെ കഴിവുകൾ കുഴികുത്തിമൂടുന്പോൾ ചുറ്റിലുമുള്ള അവസരങ്ങൾ നമ്മൾ തേടിക്കണ്ടെത്തണമെന്നും അതിൽ വിജയംനേടാൻ പ്രയത്നിക്കണമെന്നും ആസീം പറയുന്നു.


മുഹമ്മദ് ഷഹീദ് - ജംഷീന ദന്പതികളുടെ മകനും നീലേശ്വരം ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാർഥിയുമായ ഈ പ്രതിഭ, ഒക്ടോബറിൽ ഗോവയിൽ നടക്കുന്ന ദേശീയ പാരാ സ്വിമ്മിംഗ് ചാന്പ്യൻഷിപ്പിലേക്കു മത്സരിക്കാനും യോഗ്യത നേടിയാണ് തൃശൂരിൽനിന്നു മടങ്ങിയത്.

മലപ്പുറം ജേതാക്കള്‍

തൃശൂര്‍: സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഫോര്‍ ഡിഫറന്‍റ്‌ലി ഏബിള്‍ഡ് ഓഫ് കേരള തൃശൂരില്‍ സംഘടിപ്പിച്ച എട്ടാമതു സംസ്ഥാന പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിൽ 87 പോയിന്‍റോടെ മലപ്പുറം ജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കി. 49 പോയിന്‍റോടെ തൃശൂര്‍, എറണാകുളം ജില്ലകള്‍ രണ്ടാംസ്ഥാനം പങ്കിട്ടു. 48 പോയിന്‍റോടെ തിരുവനന്തപുരം മൂന്നാംസ്ഥാനത്തെത്തി.

പുരുഷന്‍മാരുടെ വിഭാഗത്തില്‍ എറണാകുളം സ്വദേശി ഹാഷിം വെള്ളിമല, തിരുവനന്തപുരം സ്വദേശി ജീവ ശിവന്‍, വനിതകളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശിനി ചിത്ര, തൃശൂര്‍ സ്വദേശിനി സിനി കെ. മാത്യു എന്നിവര്‍ മൂന്നു സ്വര്‍ണം വീതം നേടി വ്യക്തിഗത ചാമ്പ്യന്‍മാരായി. 12 ജില്ലകളില്‍നിന്ന് 36 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.

തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ആര്‍. സാംബശിവന്‍ സമ്മാനദാനം നിര്‍വഹിച്ചു. ഫാ. സോളമന്‍, പി. ശശിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.