അങ്ങനെ വന്നാൽ കേരളത്തിലെ എല്ലാ വീടുകളുടെയും ഭൂമി അതിരുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ഡിജിറ്റൽ രേഖതന്നെ റവന്യു വകുപ്പിന്റെ കൈവശം ഉണ്ടാകും. ഇതു യാഥാർഥ്യമായാൽ ഭൂമി വിതരണവും ഭൂമിയുടെ കൈമാറ്റവും പരിശോധനയും എല്ലാം എളുപ്പമാകും.
ഇതിന്റെ അനുബന്ധമായി രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ പോർട്ടലും റവന്യു വകുപ്പിന്റെ റെലിസ് പോർട്ടലും സർവേ വകുപ്പിന്റെ ഇ-രേഖ പോർട്ടലും ഏകോപിപ്പിച്ച് രാജ്യത്താദ്യമായി ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽവരാൻ പോകുകയാണെന്നു മന്ത്രി രാജൻ അറിയിച്ചു.
ഏകീകൃത പോർട്ടൽ നിലവിൽവന്നാൽ ഭൂമിയുടെ രജിസ്ട്രേഷൻ സമയത്തുതന്നെ ആളുകൾക്കു ഭൂമിയുടെ സ്വഭാവം, ഇനം, സ്കെച്ച് എന്നിവ ലഭ്യമാകും. ഇത് വിപ്ലവകരമായ മാറ്റമാണ്. 10 രാജ്യങ്ങളിലെ പ്രവാസികൾക്കുകൂടി മൊബൈൽ ആപ്പ് ഉപയോഗിച്ച് നികുതി അടയ്ക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള സംവിധാനം ഉടൻ നിലവിൽവരുമെന്നും മന്ത്രി അറിയിച്ചു.
മേപ്പയ്യൂരിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് അംഗം കെ.കെ. നിഷിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വി.പി. രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊയിലാണ്ടി തഹസിൽദാർ (ഭൂരേഖ) സി. സുബൈർ, ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ വി. ബിന്ദു എന്നിവർ പങ്കെടുത്തു.