തിരിച്ചുപിടിച്ച 2,274 ഏക്കർ സർക്കാർഭൂമി ഭൂരഹിതർക്കു നൽകും: മന്ത്രി കെ. രാജൻ
തിരിച്ചുപിടിച്ച 2,274 ഏക്കർ സർക്കാർഭൂമി ഭൂരഹിതർക്കു നൽകും: മന്ത്രി കെ. രാജൻ
Saturday, September 21, 2024 3:22 AM IST
കോഴിക്കോട്: അന്യാധീനപ്പെട്ട 2,274 ഏക്കർ സർക്കാർ ഭൂമി താലൂക്ക് ലാൻഡ് ബോർഡുകൾ മുഖേന കഴിഞ്ഞ ഒന്പതു മാസത്തിനുള്ളിൽ തിരിച്ചുപിടിച്ചതായി റവന്യു മന്ത്രി കെ. രാജൻ.

സംസ്ഥാനത്തെ 26 വില്ലേജുകളെ സ്മാർട്ട് ആക്കി മാറ്റുന്നതിന്‍റെ ശിലാസ്ഥാപനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പിടിച്ചെടുത്ത മിച്ചഭൂമി അർഹർക്കു വിതരണം ചെയ്യാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ 1,80,887 പേർക്ക് പട്ടയം വിതരണം ചെയ്തതു റിക്കാർഡാണ്. താലൂക്ക് ലാൻഡ് ബോർഡുകളെ നാലു വിഭാഗമായി തിരിച്ചു പ്രവർത്തിച്ചാണ് അന്യാധീനപ്പെട്ട ഭൂമി തിരികെ പിടിക്കാൻ തീരുമാനിച്ചത്. അതിന്‍റെ ഫലമായി 139 കേസുകൾ അവസാനിപ്പിച്ചു. സ്ഥിരമായി ഒരിടത്തു താമസിക്കുന്നവരെ മാത്രം ഭൂമിയുടെ ഉടമയാക്കുക എന്നതല്ല സർക്കാർ നയം.

സ്ഥിരമായി ഒരിടത്ത് താമസിക്കാത്ത ആദിവാസി ഗോത്ര വിഭാഗങ്ങൾക്കുകൂടി ഭൂമി ലഭ്യമാക്കുക എന്നതാണു ലക്ഷ്യം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണു സർക്കാർ നയം. ഇതിന്‍റെ ഭാഗമായി ആവിഷ്കരിച്ച ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കേരളത്തെ സന്പൂർണ ഡിജിറ്റൽ രേഖകളുള്ള സംസ്ഥാനമാക്കി മാറ്റാനാണ് തീരുമാനം.

സംസ്ഥാനത്ത് ആകെ 4,88,280 ഹെക‌്ടർ ഭൂമിയിൽ ചെറിയ കാലയളവിൽ ഡിജിറ്റൽ സർവേ നടപടികൾ തുടങ്ങാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. നാലുവർഷംകൊണ്ടു സംസ്ഥാനം പൂർണമായും അളക്കാൻ കഴിയുന്ന വിധം റീസർവേ നടപടികൾ പൂർത്തിയാക്കാനാണ് പോകുന്നത്.


അങ്ങനെ വന്നാൽ കേരളത്തിലെ എല്ലാ വീടുകളുടെയും ഭൂമി അതിരുകൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ഡിജിറ്റൽ രേഖതന്നെ റവന്യു വകുപ്പിന്‍റെ കൈവശം ഉണ്ടാകും. ഇതു യാഥാർഥ്യമായാൽ ഭൂമി വിതരണവും ഭൂമിയുടെ കൈമാറ്റവും പരിശോധനയും എല്ലാം എളുപ്പമാകും.

ഇതിന്‍റെ അനുബന്ധമായി രജിസ്ട്രേഷൻ വകുപ്പിന്‍റെ പേൾ പോർട്ടലും റവന്യു വകുപ്പിന്‍റെ റെലിസ് പോർട്ടലും സർവേ വകുപ്പിന്‍റെ ഇ-രേഖ പോർട്ടലും ഏകോപിപ്പിച്ച് രാജ്യത്താദ്യമായി ഇന്‍റഗ്രേറ്റഡ് പോർട്ടൽ നിലവിൽവരാൻ പോകുകയാണെന്നു മന്ത്രി രാജൻ അറിയിച്ചു.

ഏകീകൃത പോർട്ടൽ നിലവിൽവന്നാൽ ഭൂമിയുടെ രജിസ്ട്രേഷൻ സമയത്തുതന്നെ ആളുകൾക്കു ഭൂമിയുടെ സ്വഭാവം, ഇനം, സ്കെച്ച് എന്നിവ ലഭ്യമാകും. ഇത് വിപ്ലവകരമായ മാറ്റമാണ്. 10 രാജ്യങ്ങളിലെ പ്രവാസികൾക്കുകൂടി മൊബൈൽ ആപ്പ് ഉപയോഗിച്ച് നികുതി അടയ്ക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള സംവിധാനം ഉടൻ നിലവിൽവരുമെന്നും മന്ത്രി അറിയിച്ചു.

മേപ്പയ്യൂരിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.പി. ശോഭ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് അംഗം കെ.കെ. നിഷിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ വി.പി. രമ, ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൊയിലാണ്ടി തഹസിൽദാർ (ഭൂരേഖ) സി. സുബൈർ, ഹെഡ്ക്വാർട്ടേഴ്സ് തഹസിൽദാർ വി. ബിന്ദു എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.