ഇവൈ ഉദ്യോഗസ്ഥര്‍ അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു
ഇവൈ ഉദ്യോഗസ്ഥര്‍ അന്നയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചു
Saturday, September 21, 2024 3:22 AM IST
കൊച്ചി: പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യംഗ് ഇന്ത്യ (ഇവൈ ) കന്പനിയിലെ ഉദ്യോഗസ്ഥര്‍, അന്തരിച്ച മലയാളി ജീവനക്കാരി അന്നയുടെ മാതാപിതാക്കളെ ഇന്നലെ സന്ദര്‍ശിച്ചു.

ഇവൈ പാര്‍ട്ണര്‍മാരും പൂനെയിലെ സീനിയര്‍ മാനേജരും എച്ച്ആര്‍ മാനേജരുമാണ് വീട്ടിലെത്തിയത്. അമിത ജോലിഭാരം മൂലമാണു മകള്‍ മരിച്ചതെന്നും ഇതില്‍ മാനേജരുടെയും അസിസ്റ്റന്‍റ് മാനേജരുടെയും ഭാഗത്തു വീഴ്ചയുണ്ടെന്നും അന്വേഷണം വേണമെന്നും അന്നയുടെ പിതാവ് സിബി ജോസഫ് ആവശ്യപ്പെട്ടു.

എന്നാല്‍, പരിശോധിക്കാമെന്ന ഒഴുക്കന്‍ മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നു സിബി ജോസഫ് പറഞ്ഞു. കമ്പനി ചെയര്‍മാന്‍ ഫോണില്‍ ബന്ധപ്പെട്ട് വീട്ടിലേക്കു വരുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂലൈ 21 നാണ് എറണാകുളം കളമശേരി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. ഇവൈ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായി ജോലിയിൽ പ്രവേശിച്ച് നാലു മാസത്തിനുള്ളിലായിരുന്നു അന്നയുടെ മരണം.

മകളുടെ മരണാനന്തരചടങ്ങുകളിൽ കന്പനിയിലെ ജീവനക്കാർ പങ്കെടുത്തില്ല എന്നത് ഏറെ വേദനിപ്പിച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു.

മരിക്കുന്നതിനു തൊട്ടുമുമ്പും അന്ന പറഞ്ഞത് ജോലിഭാരത്തെക്കുറിച്ച്: സുഹൃത്ത്


കൊച്ചി: ജോലിസമ്മര്‍ദം മൂലം ജോലി ഉപേക്ഷിക്കാനോ നാട്ടിലേക്കു സ്ഥലംമാറ്റം വാങ്ങാനോ അന്ന സെബാസ്റ്റ്യന്‍ ആലോചിച്ചിരുന്നതായി ബാല്യകാല സുഹൃത്തും സഹപാഠിയുമായ ആന്‍ മേരി. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് വിളിച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകളാണു പങ്കുവച്ചതെന്ന് ആന്‍ മേരി പറഞ്ഞു.

ഇതിനിടെ, നാട്ടിലേക്ക് അയല്‍വാസിയുടെ വിവാഹത്തിനായി ഒരു ദിവസമാണ് അവള്‍ വന്നത്. അന്നും വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. ഒരു ദിവസം കഴിഞ്ഞു പോയാൽ പോരേയെന്നു ചോദിച്ചപ്പോള്‍, മാനേജര്‍ ലീവ് തരില്ലെന്നാണു പറഞ്ഞത്. അടുത്ത ദിവസംതന്നെ തിരിച്ചുപോയി.

സ്ഥിരമായി ആഴ്ചയില്‍ ഒരിക്കലെങ്കിലും ഞങ്ങള്‍ വിളിക്കാറുണ്ട്. കുറച്ചു ദിവസങ്ങളാ‌യി വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ഓഫീസിലാണ്, മീറ്റിംഗിലാണ് എന്നൊക്കെയാണു പറയാറ്.

അന്നയുടെ അമ്മയുടെ കത്ത് പുറത്തുവന്നതിനു പിന്നാലെ കുറേപ്പേര്‍ അവരുടെ അനുഭവങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കത്തില്‍ എഴുതിയതിനേക്കാള്‍ വലിയ ദുരിതമാണ് അവരെല്ലാം അനുഭവിക്കുന്നതെന്നാണ് ഒരു കുട്ടി അഭിപ്രായപ്പെട്ടത് - ആന്‍ മേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.