10 വർഷത്തെ കാത്തിരിപ്പിനോടുവിൽ രാഗിണിക്ക് സർക്കാർ ജോലി
10 വർഷത്തെ കാത്തിരിപ്പിനോടുവിൽ രാഗിണിക്ക് സർക്കാർ ജോലി
Saturday, September 21, 2024 3:22 AM IST
ടി.പി. സന്തോഷ്കുമാർ

തൊടുപുഴ: പിതാവിന്‍റെയും രണ്ടാനമ്മയുടെയും ക്രൂര മർദനത്തിനിരയായ ഷെഫീക്കിനെ സംരക്ഷിക്കുന്ന രാഗിണിക്ക് സർക്കാർ ജോലി. തൊടുപുഴ ഐസിഡിഎസ് ഓഫീസിൽ ഓഫീസ് അറ്റൻഡന്‍റ് ആയാണ് നിയമനം. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് ഇപ്പോൾ നിയമനം നൽകിയിരിക്കുന്നത്.

തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിലാണ് ഷെഫീക്കും രാഗിണിയും കഴിയുന്നത്. പത്തു വർഷത്തോളമായി രാഗിണിയുടെ സംരക്ഷണയിലാണ് ഷെഫീക്ക്. കുട്ടിയുടെ പരിചരണം കൂടി കണക്കിലെടുത്ത് ആശുപത്രിക്ക് സമീപത്തായി ജോലി നൽകണമെന്ന രാഗിണിയുടെ അപേക്ഷ കൂടി പരിഗണിച്ചാ ണ് തൊടുപുഴ ഐസിഡിഎസ് ഓഫീസിൽ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകിയതെന്ന് ഉത്തരവിൽ പറയുന്നു.

2013 ജൂലൈയിലാണ് കുമളി ചെങ്കരയിലെ വീട്ടിൽ വച്ച് ഷെഫീക്ക് പിതാവിന്‍റെയും രണ്ടാനമ്മയുടെയും പീഡനത്തിനിരയായത്. മാരകമായി പരിക്കേറ്റ കുട്ടി പീന്നീട് കട്ടപ്പനയിലെയും വെല്ലൂരിലെയും ചികിൽസയ്ക്കു ശേഷം ജീവിതത്തിലേയ്ക്കു മടങ്ങി വന്നെങ്കിലും തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റതിനാൽ കിടക്കയിൽ തന്നെ കഴിയുകയാണ്. സെറിബ്രൽ പൾസി ബാധിച്ച ഷെഫീക്ക് 2013 ഓഗസ്റ്റ് 15 മുതൽ അങ്കണവാടി ജീവനക്കാരിയായ രാഗിണിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. അന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന എം.കെ. മുനീറാണ് രാഗിണിക്ക് സർക്കാർ ജോലി നൽകുമെന്ന ഉറപ്പു നൽകിയത്. എന്നാൽ ഉറപ്പു ലഭിച്ച് 10 വർഷം പിന്നിട്ടപ്പോഴാണ് ഗവ. ജോലി രാഗിണിയെ തേടിയെത്തുന്നത്.
ഷെഫീക്കിന്‍റെ പരിചരണത്തിന് ആയയായി അന്നത്തെ സർക്കാരാണ് രാഗിണിയെ നിയമിച്ചതെങ്കിലും നിലവിൽ അൽ അസ്ഹർ ആശുപത്രി അധികൃതരാണ് മാസം 12000 രൂപ ശന്പളം നൽകുന്നത്. സർക്കാർ തലത്തിൽ ഒരാനുകൂല്യവും തനിക്ക് ലഭിക്കുന്നില്ലെന്ന് രാഗിണി പറയുന്നു.



രാഗിണിയെ സാമൂഹ്യ നീതി വകുപ്പിന്‍റെ കീഴിൽ ഓഫീസ് അറ്റൻഡന്‍റ് ആയി 8,500 - 13,210 രൂപ ശന്പള സ്കെയിലിൽ നിയമിക്കുന്നതിന് 2015 സെപ്റ്റംബർ 10ന് സർക്കാർ ഉത്തരവായിരുന്നു. എന്നാൽ ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നും തനിക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും അടിയന്തരമായി അനുവദിച്ചു നൽകണമെന്നും പത്തുവർഷത്തോളമായി തന്‍റെ മാത്രം സംരക്ഷണയിൽ കഴിയുന്ന ഷെഫീക്കിനെ അകറ്റാതെ കുഞ്ഞിന്‍റെ സംരക്ഷണം പൂർണമായും ഉറപ്പു വരുത്തുന്നതിനായി അൽ അസ്ഹർ മെഡിക്കൽ കോളജിലെ അമ്മത്താരാട്ട് വിഭാഗത്തിൽ ഡെപ്യൂട്ടേഷൻ നൽകി നിയമിക്കണമെന്നും രാഗിണി അപേക്ഷ നൽകിയിരുന്നു.

ഇക്കാര്യത്തിൽ സർക്കാർ വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയതിനെ തുടർന്ന് കുട്ടിക്ക് മുഴുവൻ സമയവും രാഗിണിയുടെ പരിചരണവും ജീവിതകാലം മുഴുവൻ മരുന്നും ആവശ്യമാണെന്ന് ഡോക്‌ടർ വ്യക്തമാക്കിയതായി ഡയറക‌്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.

ഈ സാഹചര്യത്തിൽ ഷെഫീക്ക് നിലവിൽ കഴിയുന്ന അൽ അസ്ഹർ മെഡിക്കൽ കോളജിന് ഏറ്റവും അടുത്തുള്ള തൊടുപുഴ ഐസിഡിഎസിൽ ഓഫീസ് അറ്റൻഡന്‍റ് തസ്തിക സൂപ്പർ ന്യൂമററിയായി സൃഷ്ടിച്ച് നിയമനം നൽകാവുന്നതാണെന്നും വനിത ശിശു വികസന വകുപ്പ് ഡയറക‌്ടർ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമനം നൽകി ഉത്തരവായത്. വാഗമണ്‍ കോലാഹലമേട് സ്വദേശിനിയാണ് രാഗിണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.