തീറ്റയിൽ വിഷബാധ; പണ്ടാങ്കോട്ട് നാലു കറവപ്പശുക്കൾ ചത്തു
Friday, July 5, 2024 12:21 AM IST
വടക്കഞ്ചേരി: കണക്കുകൂട്ടലുകളും പ്രതീക്ഷകളും തെറ്റി. മണിക്കൂറുകൾക്കുള്ളിൽ നാലുപശുക്കൾ ചത്തു. തൊഴുത്തു കാലിയായി. കിഴക്കഞ്ചേരി പാണ്ടാങ്കോട് അശോകന്‍റെയും കുടുംബത്തിന്‍റെയും ഉപജീവനമാർഗമായിരുന്നു പശുക്കൾ.

ബുധനാഴ്ച വൈകുന്നേരം ഒരു പശു ചത്തു. പിന്നാലെ ഇന്നലെ പുലർച്ചെയും രാവിലെയുമായി മറ്റു പശുക്കളും ചത്തു.

തീറ്റയിലെ വിഷബാധയാണ് പശുക്കളുടെ മരണകാരണമെന്നാണ് സംശയിക്കുന്നതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ വെറ്ററിനറി സർജൻ ഡോ. സജിത്ത് പറഞ്ഞു. സാമ്പിളുകളുടെ പരിശോധനയിൽ മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ. പതിവുപോലെ വീടിനുമുന്നിലെ കനാൽ പുറമ്പോക്കിലും റോഡരികിലേക്കുമാണ് പശുക്കളെ മേയാൻ വിട്ടിരുന്നത്. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഒമ്പതുമാസം പൂർണഗർഭിണിയായ പശു അസ്വസ്ഥത കാട്ടിത്തുടങ്ങിയത്.

പ്രസവിക്കാനാകുമെന്ന ധാരണയിൽ കുറച്ചു സമയം കാത്തുനിന്നു. എന്നാൽ പന്തികേട് തോന്നി വടക്കഞ്ചേരി ചേരത്തോട് താമസിക്കുന്ന വെറ്ററിനറി സർജൻ സജിത്തിനെ വിളിച്ചുവരുത്തി. രാത്രി മുഴുവൻ ഡോക്ടറും വീട്ടുകാരും സമീപവാസികളുമെല്ലാം ഒപ്പമിരുന്ന് ചികിത്സ നടത്തി.

എന്നാൽ രക്ഷപ്പെടുത്താനായില്ല. എച്ച്എഫ് ഇനത്തിൽപ്പെട്ട രണ്ട് പശുക്കളും ഒരു ജേഴ്സി പശുവും ഒരു സുനന്ദിനി ഇനം പശുവുമാണ് ചത്തത്. ചെനയും കറവയുമുള്ള പശുക്കളായിരുന്നു എല്ലാം. പുറത്തേക്കു മേയാൻ വിടാതിരുന്ന രണ്ടു പശുക്കിടാങ്ങൾക്കു കുഴപ്പങ്ങളൊന്നുമില്ല. മേനോൻതരിശ് ക്ഷീരസംഘത്തിൽ 30 ലിറ്റർ പാൽ അളന്നിരുന്ന മികച്ച കർഷകനായിരുന്നു അശോകൻ.

രോഗിയായ അശോകന്‍റെയും കുടുംബത്തിന്‍റെയും ഏക വരുമാനമാർഗവും പശുവളർത്തലാണ്. രണ്ടുമാസം കഴിഞ്ഞ് മകളുടെ വിവാഹം നടത്തേണ്ടതുണ്ട്. ചികിത്സാചെലവുകൾ നടന്നുപോകണം.

അഞ്ചു സെന്‍റിൽ ചെറിയ വീടല്ലാതെ മറ്റു സമ്പാദ്യങ്ങളൊന്നുമില്ല. ഇത്തരത്തിൽ പശുക്കളെ നഷ്ടപ്പെടുന്ന ക്ഷീരകർഷകർക്ക് മിൽമയിൽനിന്നും സംഘത്തിൽനിന്നും ലഭിക്കാനുള്ള അനുകൂല്യങ്ങളെല്ലാം ലഭ്യമാക്കാൻ ശിപാർശ ചെയ്യുമെന്നു സംഘം ഡയറക്ടർ ഹരിദാസൻ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് കവിത മാധവനും അശോകന്‍റെ വീട്ടിലെത്തിയിരുന്നു.