നൊട്ടമലയിൽ മാലിന്യ നിക്ഷേപം വ്യാപകം
Saturday, July 6, 2024 12:56 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിലെ മലയോര പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. പ്രധാനമായും നരിയംകോട്, ആനമൂളി, നൊട്ടമല, കാപ്പ്പറമ്പ് എന്നീ മേഖലകളിലാണ് മാലിന്യ നിക്ഷേപം വ്യാപകമായിരിക്കുന്നത്. ഇതുമൂലം പ്രദേശവാസികളും വഴിയാത്രക്കാരും ബുദ്ധിമുട്ടിലായി. പ്ലാസ്റ്റിക് മാലിന്യങ്ങളും കോഴി മാലിന്യങ്ങളുമാണ് ഈ മേഖലകളിൽ നിക്ഷേപിക്കുന്നത്.

ഇതിനെതിരെ അധികൃതർ കർശനനടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കഴിഞ്ഞദിവസം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ നരിയംകോട് കെണ്ടയ്ക്ക മലയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയ ഒരാളെ പിടികൂടിയിരുന്നു. വനം വകുപ്പാണ് ഇയാളെ പിടികൂടിയത്. വിയ്യകുറിശി കോഴിശേരി വീട്ടിൽ ഹമീദിനെയാണ് പിടികൂടിയത്. മാലിന്യം തള്ളുന്നത് തടയാനായി രൂപീകരിച്ച ജനകീയ സമിതിയാണ് മാലിന്യങ്ങളുമായി ഇയാളെ പിടികൂടിയത്.


ഇത്തരത്തിലുള്ള സംഭവങ്ങൾ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്. മണ്ണാർക്കാട് നഗരത്തിനോട് ചേർന്ന നൊട്ടമലയിൽ വലിയ രീതിയിലാണ് ആളുകൾ മാലിന്യം നിക്ഷേപിക്കുന്നത്. രാത്രിയുടെ മറവിൽ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മഴ സജീവമായതോടെ മാലിന്യങ്ങൾ ഒന്നാകെ റോഡിലൂടെ അഴുകികിടക്കുകയാണ്. ഇത് പലതരത്തിലുള്ള പകർച്ചവ്യാധികൾക്കും കാരണമാകും. അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.