വടക്കഞ്ചേരി ടൗണിൽ വീണ്ടും മാലിന്യപ്രശ്നം രൂക്ഷം
Saturday, July 6, 2024 12:56 AM IST
വടക്കഞ്ചേരി: ടൗണിൽ മാലിന്യപ്രശ്നം വീണ്ടും രൂക്ഷമായി. ദിവസങ്ങളേറെയായിട്ടും ടൗൺ റോഡുകളിലെ മാലിന്യം നീക്കംചെയ്യുന്നില്ലെന്നാണു പരാതി.

കോ -ഓപ്പറേറ്റീവ് ബാങ്ക് വളവിൽ കാനയിൽ നിന്നും വാരിയിട്ട മാലിന്യം ആഴ്ചകളായി റോഡിൽതന്നെ ചിതറിക്കിടന്ന് വഴിനടക്കാനാകാത്ത സ്ഥിതിയാണിപ്പോൾ.

പഴയ ഡിവൈൻ ഹോസ്പിറ്റലിൽ നിന്നും സുനിതാമുക്കിലേക്കുള്ള ഇടവഴിയിലും മാലിന്യം കുന്നുകൂടി.

മലമൂത്ര വിസർജനവും ഇവിടെ നടക്കുന്നതിനാൽ മൂക്കുപൊത്തി വേണം ഇതിലൂടെ കടന്നുപോകാൻ. കിഴക്കഞ്ചേരി റോഡിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു മുന്നിലാണ് മാലിന്യകൂമ്പാരം. ഇതിൽ ചവിട്ടി നടന്നുവേണം യാത്രക്കാർക്ക് ബസിൽ കയറാൻ. മാലിന്യം കൂടിക്കിടക്കുന്നിടത്തെല്ലാം ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്നെഴുതിയ പഞ്ചായത്തിന്‍റെ ബോർഡുകളുണ്ട്.

ഈ ബോർഡുകൾക്കു താഴെയാണ് മാലിന്യക്കൂന്പാരം നിറയുന്നത്.

വിദ്യാർഥികളടക്കം നൂറുകണക്കിനു യാത്രക്കാർ ദിവസവും വന്നുപോകുന്ന ഇടങ്ങളിലാണ് ഇത്തരത്തിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി രോഗവ്യാപന ആശങ്ക പരത്തുന്നത്.

മാലിന്യം നീക്കംചെയ്യാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തുവരുമെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.കെ. ഗുരു അറിയിച്ചു.