വാണിയംകുളം-വല്ലപ്പുഴ റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നതു പതിവ്
Sunday, July 7, 2024 7:03 AM IST
ഷൊർണൂർ: ജൽ ജീവൻ മിഷന്‍റെ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത ചാലുകൾ വില്ലനായി വാണിയംകുളം-വല്ലപ്പുഴ റോഡിൽ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാകുന്നു. വാണിയംകുളം ഭാഗത്തേക്ക് ഭാരം കയറ്റിപോകുന്ന വലിയ വാഹനങ്ങളാണ് കുഴപ്പത്തിലാകുന്നത്.

കഴിഞ്ഞ ദിവസം ഹെലൻകെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിനുസമീപം എതിരെവന്ന മറ്റൊരു വാഹനത്തിന് വശംനൽകുന്നതിനിടെ ടോറസിന്‍റെ ഒരുവശം താഴുകയായിരുന്നു. തുടർന്ന് ക്രെയിൻ, മണ്ണുമാന്തിയന്ത്രം, മറ്റൊരുടോറസ് എന്നിവയുടെ സഹായത്താലാണ് വലിച്ചുകയറ്റിയത്. ഒരുമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസപ്പെട്ടു.

ഇരുവശത്തുമായി ജൽജീവൻമിഷനുമായി ബന്ധപ്പെട്ട് കുടിവെള്ളപൈപ്പുകൾ സ്ഥാപിക്കുന്ന പണി നടന്നിരുന്നു. മഴപെയ്തതോടെ ഇതുവഴിവരുന്ന വലിയ വാഹനങ്ങൾ വശംനൽകുമ്പോൾ ചാലിൽ താഴ്‌ന്നുപോകുന്ന സ്ഥിതിയാണ്. ക്വാറിയിൽ നിന്നും ക്രഷറിൽ നിന്നും വലിയ ടോറസ് ലോറികൾ അമിതഭാരം കയറ്റിയാണ് ഇതുവഴി സഞ്ചരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇത് റോഡിന്‍റെ തകർച്ചയ്‌ക്കും കാരണമാകുന്നു.


മോട്ടോർവാഹന വകുപ്പിനും പൊതുമരാമത്ത് വിഭാഗത്തിനും പോലീസിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുക്കുന്നില്ലെന്നും ഇവർ പരാതിപ്പെട്ടു. ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും അപകടഭീഷണിയായിട്ടാണ് വാണിയംകുളം-വല്ലപ്പുഴ റോഡിലൂടെ കല്ലുകയറ്റി വലിയ ടോറസ് ലോറികൾ സഞ്ചരിക്കുന്നത്. ടോറസുകളിൽനിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന കല്ലുകൾ താഴെ വീഴാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.