മാനമൊന്നു കറുത്താൽ... കൊല്ലംകാട്, മാരനെട്ടി നിവാസികൾ ഒറ്റപ്പെടലിന്‍റെ നിഴലിൽ
Saturday, July 6, 2024 12:56 AM IST
മണി പനംതോട്ടത്തിൽ

അഗളി: മാനം കറുത്താൽ അട്ടപ്പാടിയിലെ കൊല്ലംകാട്, മാരനെട്ടി നിവാസികളുടെ ഉള്ളിൽ തീയാണ്. ഏതുനേരം ഒറ്റപ്പെടുമെന്നുള്ള ആവലാതി. ഷോളയൂർ ഗ്രാമ പഞ്ചായത്തിലെ മാരനട്ടി കൊല്ലംകാട് നിവാസികൾക്ക് ജനവാസ കേന്ദ്രവുമായി ബന്ധപ്പെടാൻ അഗളി പഞ്ചായത്തിലെത്തണം.

ഇരുപഞ്ചായത്തുകളെ തമ്മിൽ വേർതിരിക്കുന്ന ശിർവാണി പുഴയാണ് ഇതിനു പ്രധാന കടമ്പ. ശിർവാണിപ്പുഴ കരകവിഞ്ഞാൽ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെടും.

വർഷങ്ങളായി ജനങ്ങൾ നേരിടുന്ന ഈ ദുരിതത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. മുൻവർഷങ്ങളിൽ പുഴ കരകവിഞ്ഞ് ആഴ്ചകളോളം പ്രദേശം ഒറ്റപ്പെട്ടിരുന്നു.

ഏറെ സാഹസികമായാണ് പോലീസും റവന്യൂ വകുപ്പും മാരനട്ടി ഊരിലേക്ക് ഭക്ഷണവും മരുന്നും മറ്റ് അടിയന്തര സഹായങ്ങളും എത്തിച്ചത്.


പുഴക്ക് ഇരുകരകളിലുമുള്ള വൻമരങ്ങളെ കൂട്ടിയിണക്കി നാട്ടുകാർ നിർമിക്കുന്ന മുളപ്പാലമാണ് ഏക ആശ്രയം. ഇത്തരം തൂക്കുപാലങ്ങൾ ചെലവേറിയതും അപകടകരവുമാണ്.
മാത്രമല്ല ഇവ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോവുകയും ചെയ്യും.

സ്കൂൾ വിദ്യാർഥികളും വയോധികരുമടക്കം നിരവധി പേരാണ് മഴക്കാലത്തു തൂക്കുപാലത്തെ ആശ്രയിക്കുന്നത്.

പ്രദേശം ഒറ്റപ്പെടുന്ന സമയം പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും നേതാക്കന്മാരും സ്ഥലത്തെത്തി വാഗ്ദാനങ്ങൾ നൽകി മടങ്ങുന്നതല്ലാതെ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.

ഇനിയും അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതെ സർക്കാർ ഇടപെട്ടു ഇരുപഞ്ചായത്തുകളെയും ബന്ധിപ്പിച്ച് സുരക്ഷിതമായ നടപ്പാലം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.