ഓർമയാകുന്നതു ആദ്യകാല തമിഴ് നാടകാചാര്യൻ
Saturday, July 6, 2024 12:56 AM IST
വണ്ടിത്താവളം: നെടുന്പള്ളം കാശുവിന്‍റെ നിര്യാണത്തിലൂടെ നഷ്ടമാകുന്നതു തമിഴ് നാടകങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ആചാര്യനെ.

ഒരുകാലത്ത് ജില്ലയിലെന്പാടും ഉത്സവസീസണുകളിൽ അവതരിപ്പിച്ചിരുന്ന തമിഴ്നാടകങ്ങളുടെ അമരക്കാരനെയാണ് നഷ്ടമാകുന്നത്. 1960 മുതൽ 1995 വരെ ഇദ്ദേഹത്തിന്‍റെ നാടകങ്ങൾ ജില്ലയിലുടനീളം അവതരിപ്പിക്കപ്പെട്ടിരുന്നു. ഒരുകാലത്ത് മാരിയമ്മൻ പൊങ്കൽ അടക്കമുള്ള ഉത്സവങ്ങളിൽ ഒഴിവാക്കാനാകാത്തതായിരുന്നു തമിഴ്നാടകങ്ങൾ.

സത്യവാൻ സാവിത്രി, ഭക്ത പ്രഹ്ളാദ ,കോവിലൻ ചരിത്രം, നല്ലതങ്കാൾ, ഇന്ദ്രജിത്ത്, ഹരിശ്ചന്ദ്ര തുടങ്ങി ഇരുപതിലധികം നാടകങ്ങളിൽ പ്രധാനവേഷത്തിലെത്തി നെടുന്പള്ളം കാശു ജനമനസുകളിൽ ഇടംനേടിയിരുന്നു.

കലൈവാണി എന്ന സ്വന്തം നാടകട്രൂപ്പുമായി പാലക്കാടിന്‍റെ മുക്കിലും മൂലയിലുമെത്തിയിരുന്ന കാശുവിനെ മുൻതലമുറക്കാർ ഇന്നും ഓർക്കുന്നു. സത്യവാൻ സാവിത്രി നാടകത്തിൽ സത്യവാൻ കഥാപാത്രം അവതരിപ്പിച്ചതിനു കാശുവിനു വൻ ജനപ്രീതിയാണ് ലഭിച്ചത്.