നെന്മാറ ഐടിഐ: സ്വന്തം കെട്ടിടം യാഥാർഥ്യമാവുന്നു
Friday, July 5, 2024 12:21 AM IST
നെന്മാറ: നെന്മാറയിൽ ഐടിഐയ്‌ക്ക് സ്വന്തം കെട്ടിടം പണി ആരംഭിച്ചു. പോത്തുണ്ടിയിൽ ജലസേചന വകുപ്പിൽ നിന്നും അനുവദിച്ച ഒരു ഏക്കർ ഏഴു സെന്‍റ് സ്ഥലത്താണ് നിർമാണം ആരംഭിച്ചത്.

2010ൽ സ്ഥാപനം ആരംഭിച്ച നാൾ മുതൽ സ്വകാര്യ ട്രസ്റ്റ് സൗജന്യമായി നൽകിയ കെട്ടിടത്തിലെ പരിമിത സൗകര്യങ്ങളിലാണ്

സ്ഥലം അനുവദിച്ചിട്ട് അഞ്ചു വർഷത്തിനുശേഷമാണ് നിർമാണ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത്. ഇപ്പോൾ ഓഫീസ് വർക്ക്ഷോപ്പ്, ക്ലാസ്റൂം എന്നിവ അടങ്ങുന്ന കെട്ടിടമാണ് നിർമിക്കുന്നത്. 2021 ജനുവരി 12ന് നെന്മാറ ഐടിഐ കെട്ടിട നിർമാണ പ്രവർത്തന ഉദ്ഘാടനം അന്നത്തെ തൊഴിൽ വകുപ്പ് മന്ത്രി ഓൺലൈനിൽ നടന്ന ചടങ്ങിൽ നടത്തിയെങ്കിലും നാളിതുവരെ യാതൊരു പ്രവർത്തനവും ആരംഭിച്ചില്ല.

ഏറെക്കാലത്തെ മുറവിളികൾക്കും നിവേദനങ്ങളും ഒടുവിൽ പോത്തുണ്ടിയിൽ ജലസേചന വകുപ്പിന്‍റെ സ്ഥലം ഐടിഐ ക്കു വേണ്ടി അനുവദിച്ചു കിട്ടിയെങ്കിലും കെട്ടിടം പണിയാൻ പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു.

ഐടിഐയ്ക്ക് അനുവദിച്ചുകിട്ടിയ സ്ഥലത്തു നിൽക്കുന്ന മരങ്ങൾ ലേലംചെയ്ത് മുറിച്ചു മാറ്റുന്നതിന് സോഷ്യൽ ഫോറസ്റ്റ്ട്രി വിഭാഗത്തിൽനിന്ന് അനുമതി കിട്ടാൻ നാലുവർഷത്തോളം കാത്തിരിക്കേണ്ടി വന്നു.

കേന്ദ്ര സർക്കാർ തൊഴിൽ വകുപ്പിന് ഐടിഐ കെട്ടിട നിർമാണത്തിനായി മൂന്നരക്കോടി രൂപയും സമാന തുക സംസ്ഥാന സർക്കാറും അനുവദിച്ചിട്ടുണ്ടെന്ന് മുൻവർഷങ്ങളിൽ പറഞ്ഞെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി സംഖ്യ ക്രമമായി വർദ്ധിപ്പിച്ച് ഇക്കഴിഞ്ഞ ബഡ്ജറ്റിൽ എട്ടു കോടി രൂപയായി ബഡ്ജറ്റിൽ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ മൂന്നു കോടി 20 ലക്ഷത്തിന്‍റെ ടെൻഡർ നടത്തിയെങ്കിലും രണ്ടുകോടി 90 ലക്ഷത്തിനാണ് നിർമാണ കമ്പനി കരാർ എടുത്തിരിക്കുന്നത്. ടെൻഡർ നപടികൾ പൂർത്തിയാക്കി പോത്തുണ്ടിയിൽ നിർമ്മാണം ആരംഭിച്ച ഐടിഐയുടെ കെട്ടിടം പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

2025 ഫെബ്രുവരി 28ന് മുമ്പ് പൂർത്തിയാക്കാൻ വ്യവസ്ഥ ചെയ്താണ് കെട്ടിടം പണി പുരോഗമിക്കുന്നത്. അടുത്ത അധ്യയന വർഷം പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഐടിഐ വിദ്യാർഥികളും ജീവനക്കാരും.