മലയോര മേഖലയിൽ കനത്ത മഴ; റോഡിന്‍റെ സംരക്ഷണഭിത്തിയിടിഞ്ഞു
Wednesday, June 26, 2024 5:25 AM IST
തിരുവമ്പാടി : കനത്ത മഴയെത്തുടർന്ന് ഒറ്റപ്പൊയിൽ മണ്ണുഞ്ഞി റോഡിന്‍റെ കലുങ്ക് ഇടിഞ്ഞു. ഒറ്റപ്പൊയിൽ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപം കൂടരഞ്ഞിയിലേക്കുള്ള വഴിയിലാണ് കലുങ്കിന്‍റെ സംരക്ഷണ-സമാന്തര ഭിത്തി തകർന്നത്.

മൂന്നു മീറ്റർ നീളത്തിൽ റോഡിന്‍റെ വശം ഇടിഞ്ഞു കിടക്കുകയാണ്. മഴ തുടരുന്നതുകാരണം ടാറിംഗ് ഭാഗവും ഏതുനിമിഷവും ഇടിയാൻ സാധ്യതയുണ്ട്. അപകടമുണ്ടായാൽ വൻ താഴ്ചയിൽ തോട്ടിലേക്കാണ് പതിക്കുക.

ജൽ ജീവൻ മിഷൻ പദ്ധതിക്കായി റോഡ് വെട്ടിക്കീറിയിട്ട് ഒരു വർഷമായിട്ടും നികത്താതെയിട്ടിരിക്കുന്നതും അപകടസാധ്യത ഇരട്ടിപ്പിക്കുന്നു. വാഹന ഗതാഗതത്തിനുള്ള ഭീഷണി ഒഴിവാക്കാൻ അടിയന്തരനടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

ഭാരം കയറ്റിയ വാഹനങ്ങൾ അമിതമായി കടന്നു പോകുന്നതാണ് കലുങ്ക് ഇടിയാൻ കാരണമെന്നും ഉടൻ അറ്റകുറ്റപ്പണികൾ നടത്താൻ എൻജിനീയറെ ചുമതല പ്പെടുത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി ഏബ്രഹാം പറഞ്ഞു.