ഗോതീശ്വരത്ത് കരയിടിച്ചിലിൽ തീരം ഇല്ലാതാകുന്നു
Saturday, June 29, 2024 5:26 AM IST
കോഴിക്കോട്: കടലേറ്റം ശക്തമായതോടെ ബേപ്പൂർ ഗോതീശ്വരത്ത് കരയിടിച്ചിലിൽ തീരം ഇല്ലാതാകുന്നു. തീരമൊന്നാകെ അതിവേഗത്തിൽ കടലെടുക്കാൻ തുടങ്ങിയതിനൊപ്പം തീരദേശത്തെ റോഡും തകരുകയാണ്. ഗോതീശ്വരം ക്ഷേത്രത്തിലേക്കുള്ള റോഡിന്‍റെ ഒരു ഭാഗം തകർന്നു.

അവശേഷിക്കുന്നതും കടലെടുക്കാവുന്ന സ്ഥിതിയാണിപ്പോൾ. തീരത്തോട് തൊട്ടുള്ള വീടുകളിലേക്കും കടൽവെള്ളമെത്തുന്നുണ്ട്. കടലേറ്റം രൂക്ഷമായതിനെ തുടർന്ന് തീരസംരക്ഷണത്തിനായി നേരത്തെയിട്ട താത്കാലിക സംരക്ഷണഭിത്തിയും കടലിൽ ഒഴുകി ഇല്ലാതാവുകയാണ്. കടൽഭിത്തിയില്ലാത്ത ഭാഗത്താണ് തിരമാലകൾ കരയിലേക്ക് ഇരച്ചെത്തി തീരം കവർന്നെടുക്കുന്നത്.

മേഖലയിൽ സംരക്ഷണഭിത്തി നിർമിക്കാൻ ഇറിഗേഷൻ വിഭാഗം പദ്ധതി തയാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി ഉടൻ നടപ്പാക്കി തീരസംരക്ഷണം ഉറപ്പാക്കണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്.