ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വീട്ടിപ്പാറ പാലം ഭാഗികമായി തുറന്നു
Sunday, June 30, 2024 4:58 AM IST
കൂടരഞ്ഞി : മലയോര ഹൈവേയുടെ ഭാഗമായ കൂടരഞ്ഞി വീട്ടിപ്പാറ പാലം ഭാഗികമായി ഗതാഗതത്തിനു തുറന്ന് കൊടുത്തു. ഒരു വർഷം മുൻപാണ് പാലം നിർമാണം ആരംഭിച്ചത്. ഇതോടെ യാത്രാദുരിതം ഏറെ അനുഭവിക്കേണ്ടിവന്നത് പ്രദേശവാസികളും മലയോര മേഖലയായ കൂമ്പാറ, കക്കാടംപൊയിൽ മേഖലയിലെ യാത്രക്കാരുമാണ്.

ഇവർക്ക് മറ്റ് വഴി ആശ്രയിക്കേണ്ടി വന്നു. പാലത്തിന്‍റെ ടാറിംഗ് ഉൾപ്പെടെ അവസാനവട്ട പ്രവൃത്തികൾ തീരാനുണ്ടെങ്കിലും താൽക്കാലികമായി പാലം തുറക്കുകയായിരുന്നു. സ്കൂളുകൾ തുറന്നതോടുകൂടി പാലം തുറന്നു കൊടുത്തത് വിദ്യാർഥികൾക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസകരമാണ്.

ധൃതഗതിയിൽ ടാറിംഗ് ആരംഭിക്കാനുള്ള പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. പാലം നിർമാണം നീണ്ടു പോയതോടുകൂടി നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. ലിന്‍റൊ ജോസഫ് എംഎൽഎ യുടെ ഇടപെടൽ അപ്രോച്ച് റോഡിന്‍റെ പ്രവർത്തനം വേഗത്തിലാക്കി.
വരുംദിവസങ്ങളിൽ ടാറിംഗ് പ്രവർത്തി തീർത്ത് പൂർണമായും തുറന്നു കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.